കേരളം പിടിക്കാൻ മോദിയും അമിത് ഷായും വരുന്നു; ലക്ഷ്യം എ ക്ലാസ് മണ്ഡലങ്ങൾ

0
48
NEW DELHI, INDIA - MARCH 22: Prime Minister Narendra Modi seen with BJP National President Amit Shah as they arrive for the BJP Central Election Committee (CEC) meeting for the upcoming Lok Sabha elections, at BJP headquarters on March 22, 2019 in New Delhi, India. The BJP central election committee met here to finalise the party's candidates in several states for the Lok Sabha elections with its top leaders, including Prime Minister Narendra Modi and party president Amit Shah, taking part in the exercise. The states, where the party's nominees for the polls were discussed, included Haryana, Himachal Pradesh, Punjab, Madhya Pradesh, Delhi, Gujarat and Goa. (Photo by Vipin Kumar/Hindustan Times via Getty Images)

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്. എൻഡിഎയുടെ പ്രചാരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രി വിവിധ ജില്ലകളിൽ എത്തും. സംസ്ഥാനത്ത് ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലാണ് മോദിയുടെ പ്രചാരണം.

മാർച്ച് 29ന് പാലക്കാട് നടക്കുന്ന റാലിയിലും തൃശൂരിലെ റോഡ് ഷോയിലും നരേന്ദ്ര മോദി പങ്കെടുക്കും. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.

പ്രതീക്ഷയായി എ ക്ലാസ് മണ്ഡലങ്ങൾ

സംസ്ഥാനത്ത് ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ശോഭ സുരേന്ദ്രനാണ് ഇത്തവണ എൻഡിഎക്കായി ഇവിടെ ജനവിധി തേടുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 35 ശതമാനം വോട്ട് വിഹിതം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. അന്ന് ഇ ശ്രീധരൻ വെറും 3859 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ മുന്നേറ്റം ഇത്തവണ വിജയമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും നരേന്ദ്ര മോദി ഇവിടെ പ്രചാരണത്തിനായി എത്തിയിരുന്നു.

പാലക്കാടിനും തൃശൂരിനും പുറമെ ഏപ്രിൽ നാലിന് പാലായിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി എത്തും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നീ മണ്ഡലങ്ങൾ ഉൾപ്പെടുന്ന റാലികളിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ബിജെപിയുടെ സ്വാധീനം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 31ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ റാലികളിലും അദ്ദേഹം ഭാഗമാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും വരുംദിവസങ്ങളിൽ കേരളത്തിൽ പ്രചാരണത്തിന് എത്തും.

ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മഞ്ചേശ്വരം, കാസർകോട്, കോഴിക്കോട് മണ്ഡലങ്ങളിൽ സജീവമാകും. ദേശീയപാത വികസനം ഈ മേഖലകളിൽ മുഖ്യവിഷയമായി ഉയർത്തിക്കാട്ടാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡൽഹിയിൽ നിന്നുള്ള മുതിർന്ന നേതാവ് രേഖ ഗുപ്ത എന്നിവരും വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും. കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ച് സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാനാണ് എൻഡിഎയുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here