തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെന്തക്കോസ്‌ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി സർക്കാർ വിശദമായ പഠനം നടത്തും.
പെന്തക്കോസ്‌ത് ക്രൈസ്തവരും മറ്റ് പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാനായി ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
പെന്തക്കോസ്‌ത് വിശ്വാസികൾ ഉൾപ്പെടെയുള്ള എസ്.സി.സി.സി വിഭാഗങ്ങളും പരിവർത്തിത ക്രൈസ്തവരും നേരിടുന്ന സാമൂഹിക, ഭരണപരമായ പ്രശ്നങ്ങൾ സമിതി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.







