ശിവരാത്രി നാളിൽ ആലുവയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം

0
19

ആലുവ ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചും ആലുവയിലും പരിസര പ്രദേശങ്ങളിലും ​ഗതാ​ഗത നിയന്ത്രണം. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം നാലുമണിമുതൽ ഫെബ്രുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ​ഗതാ​ഗത നിയന്ത്രണം ഏ‍ർപ്പെടുത്തുക. ആലുവ മഹാദേവ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് പ്രതീക്ഷിച്ചാണ് നടപടി.

  • ആലുവയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം.
  • ഫെബ്രുവരി 15 വൈകുന്നേരം നാലുമണിമുതൽ ഫെബ്രുവരി 16 ഉച്ചയ്ക്ക് രണ്ടുമണിവരെ.
  • ഭക്തജനത്തിരക്ക് പരിഗണിച്ചാണ് പോലീസിൻ്റെ നടപടി.
ആലുവ : ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ആലുവയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ശിവരാത്രി ദിവസമായ ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം നാലുമണിമുതൽ ഫെബ്രുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഗതാഗതം നിയന്ത്രിക്കുക. ഭക്തജനത്തിരക്ക് പരിഗണിച്ചാണ് പോലീസിൻ്റെ നടപടി.

ഗതഗാത നിയന്ത്രണങ്ങൾ

  • ആലുവ മണപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും സെമിനാരിപ്പടി – ജിസിഡിഎ റോഡ് – ആയുർവേദ ആശുപത്രി വഴി പോകണം.
  • കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും വേണ്ടി മണപ്പുറത്ത് പ്രത്യേക പാർക്കിങ് ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു ദിശയിൽ മാത്രമേ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ.
യുഎസിൽ ഇന്ത്യൻ റെസ്റ്റോറൻ്റിനെതിരെ ഗുരുതര ആരോപണം; വീഡിയോ വൈറൽ
  • മണപ്പുറത്തുനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ദേശം റോഡ് വഴി പറവൂർ കവലയിലേക്ക് പോകണം.
  • തോട്ടക്കാട്ടുകര ജങ്ഷനിൽനിന്ന് മണപ്പുറത്തേക്ക് ഒരു വാഹനത്തിനും പ്രവേശനം അനുവദിക്കില്ല.
  • വരാപ്പുഴയിൽ നിന്നും ഇടയാറിൽ നിന്നുമുള്ള സർവീസ് ബസുകൾ തോട്ടക്കാട്ടുകരയിൽ യാത്രക്കാരെ ഇറക്കി യുസി കോളേജ് വഴിയും കടുങ്ങല്ലൂർ വഴിയും തിരികെ പോകണം.
  • അങ്കമാലിയിൽ നിന്നുള്ള ബസുകൾ പറവൂർ കവലയിൽ യാത്രക്കാരെ ഇറക്കി തിരികെ പോകണം.
  • ശനിയാഴ്ച വൈകുന്നേരം എട്ടുമണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ ബാങ്ക് ജങ്ഷനിൽനിന്ന് മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
  • ഹൈവേകളിലും ദേശീയപാതയുടെ ഓരങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
  • ആലുവ കൊട്ടാരം കടവിൽനിന്ന് മണപ്പുറത്തേക്ക് പാലം വഴി കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.

മണപ്പുറത്ത് 1500 പോലീസുകാരെ വിന്യസിക്കും

ഇത്തവണ ശിവരാത്രി ഞായറാഴ്ച ആയതിനാൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. തിരുവതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകളാണ് ലേലം ചെയ്തിട്ടുള്ളത്. 100 രൂപയാണ് ബലിതർപ്പണ ഫീസ്. പെരിയാറിന് അക്കരെയുള്ള അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടാകും.

ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക പോലീസ് സ്റ്റേഷനും കൺട്രോൾ റൂമും തുറക്കും. സിസിടിവി നിരീക്ഷണം, വാച്ച് ടവറുകൾ, മഫ്തി പോലീസ്, സ്‌കൂബ ടീം, ആംബുലൻസ് സേവനവും ഉണ്ടാകും. ഫയർ ഫോഴ്സ് സംഘവും മണപ്പുറത്ത് ഉണ്ടാകും. ഭക്തരുടെ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ സ്പെഷ്യൽ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് പ്രത്യേക പെർമിറ്റും അനുവദിച്ചിട്ടുണ്ട്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും ശിവരാത്രി നാളിൽ തുടക്കമാകും.

LEAVE A REPLY

Please enter your comment!
Please enter your name here