Republic Day 2026: ഇത്തവണത്തെ മുഖ്യാതിഥികൾ ആരൊക്കെ, എന്താണ് തീം?

0
52

026ലെ റിപ്പബ്ലിക് ദിനം ‘വന്ദേമാതരം’ ഗാനത്തിന്റെ 150-ാം വാർഷികം പ്രമേയമാക്കി ജനുവരി 26ന് ഡൽഹിയിലെ കർത്തവ്യ പഥിൽ ആഘോഷിക്കും. യൂറോപ്യൻ യൂണിയൻ പ്രതിനിധികളായ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലേയനും ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

ഹൈലൈറ്റ്:

  • റിപ്പബ്ലിക് ദിനം 2026.
  • ഡൽഹിയിലെ കാർത്തവ്യ പഥിൽ വെച്ചാണ് റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കുന്നത്.
  • റിപ്പബ്ലിക് ദിന പരേഡിൻ്റെ പ്രധാന തീം ‘വന്ദേമാതരം 150 വർഷം’ എന്നതാണ്.
റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം.
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. 2026 ജനുവരി 26ന് ഡൽഹിയിലെ കാർത്തവ്യ പഥിൽ വെച്ചാണ് രാജ്യത്തിൻ്റെ അന്തസ്സ് ഉയർത്തുന്ന റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കുന്നത്. ഈ വർഷത്തെ പരിപാടി ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതരം’ 150 വർഷത്തെ പാരമ്പര്യം എടുത്തുകാണിക്കുകയും രാജ്യത്തിൻ്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ നാഷണൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10:30 ന് കർത്തവ്യ പഥിൽ പരേഡ് ആരംഭിക്കും. ഇത് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും. സാംസ്കാരിക – സംഗീത പരിപാടികൾ 2026 ജനുവരി 19നും 26നും ഇടയിൽ രാജ്യത്തുടനീളം സംഘടിപ്പിക്കും.

മുഖ്യാതിഥികൾ

യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലേയനുമാണ് 2026ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികൾ. യൂറോപ്പുമായുള്ള ഇന്ത്യയുടെ വളരുന്ന ആഗോള പങ്കാളിത്തവും നയതന്ത്ര ബന്ധങ്ങളും ശക്തമാക്കുന്നതാണ് ഈ ബന്ധം.

എന്താണ് പ്രധാന തീം

2026ലെ റിപ്പബ്ലിക് ദിന പരേഡിൻ്റെ പ്രധാന തീം ‘ വന്ദേമാതരം 150 വർഷം ‘ എന്നതാണ്. 1923ൽ ആദ്യമായി സൃഷ്ടിക്കപ്പെട്ട ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ്വ ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും. വന്ദേമാതരം ഗാനത്തിലെ വരികളെ ചിത്രീകരിക്കുന്ന പെയിൻ്റിങ്ങുകൾ കാർത്തവ്യപഥിൽ പ്രദർശിപ്പിക്കും. പുഷ്പാലങ്കാരങ്ങൾ, ക്ഷണക്കത്തുകൾ, വീഡിയോകൾ, ടാബ്ലോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിക്കും. ജനുവരി 19 മുതൽ 26 വരെ രാജ്യത്തുടനീളം ‘വന്ദേമാതരം’ എന്ന വിഷയത്തിൽ പാൻ – ഇന്ത്യ ബാൻഡ് പ്രകടനങ്ങൾ സംഘടിപ്പിക്കും. ഇത് ആസാദി കാ അമൃത് മഹോത്സവിന്റെയും ആത്മനിർഭർ ഭാരതിന്റെയും സ്പിരിറ്റ് ഉയർത്തിക്കാട്ടും.

‘ബാറ്റിൽ അറേ ഫോർമേഷൻ’

ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ഒരു ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിക്കും. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കും. ഇന്ത്യൻ എയർഫോഴ്സിൻ്റെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടും. ഇന്ത്യൻ എയർഫോഴ്സിൻ്റെ ഒരു പ്രത്യേക വെറ്ററൻസ് ടാബ്ലോയും അംഗങ്ങളുടെ സംഭാവനകൾ വ്യക്തമാക്കുകയും ചെയ്യും. ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റിൽ 29 വിമാനങ്ങൾ ഉണ്ടാകും. റാഫേൽ, സു-30 എംകെഐ, മിഗ്-29 വിമാനങ്ങളും അപ്പാച്ചെ, എൽസിഎച്ച് പ്രചണ്ഡ് ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെടുന്നു. സാൻസ്കാർ പോണി, ബാക്ട്രിയൻ കാമൽ, ആർമി ഡോഗ് സ്ക്വാഡ് എന്നിവയും പരേഡിൽ അണിനിരക്കും.

30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും

സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും. ഇത് ഇന്ത്യയുടെ സംസ്കാരം, പൈതൃകം, നവീകരണം, സ്വയം പര്യാപ്തത എന്നിവ പ്രദർശിപ്പിക്കും. ഏകദേശം 2,500 കലാകാരന്മാർ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന പരിപാടികളിൽ റെഡ് ഫോർട്ടിലെ ഭാരത് പർവ്, നാഷണൽ സ്കൂൾ ബാൻഡ് മത്സരം, പ്രോജക്ട് വീർ ഗാഥ 5.0, പ്രധാനമന്ത്രിയുടെ എൻസിസി റാലി എന്നിവ ഉൾപ്പെടുന്നു. ഇ – ടിക്കറ്റുകൾ, സൗജന്യ മെട്രോ യാത്ര, പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ, സന്ദർശകർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള പൗരസൗഹൃദ ക്രമീകരണങ്ങൾ എന്നിവയും ലഭ്യമാക്കും.

10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരം

വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരമുണ്ട്. കർഷകർ, ശാസ്ത്രജ്ഞർ, സംരംഭകർ, വിദ്യാർഥികൾ, കായികതാരങ്ങൾ, വനിതാ സംഘാംഗങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

മെട്രോ സൗകര്യങ്ങൾ

റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് വരുന്നവരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി സൗജന്യ പാർക്ക് & റൈഡ്, മെട്രോ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 26ന് ഡൽഹി മെട്രോ പൂർണ്ണമായി പ്രവർത്തിക്കും. ടിക്കറ്റ് അല്ലെങ്കിൽ ക്ഷണം ഉള്ളവർക്ക് സൗജന്യമായി യാത്ര ചെയ്യാം. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, പാലിക ബസാർ എന്നിവിടങ്ങളിൽ നിന്ന് പാർക്ക് & റൈഡ് ബസ് സർവീസുകളും ലഭ്യമാകും. ഇത് കർത്തവ്യ പഥിലേക്കുള്ള യാത്ര സുഗമമാക്കും.

ടിക്കറ്റുകളിലും ക്ഷണിതാക്കൾക്കുള്ള കാർഡുകളിലും ക്യുആർ കോഡുകൾ ഉണ്ടാകും. ഇത് പ്രവേശനം എളുപ്പമാക്കും. കർത്തവ്യ പഥിലെ എല്ലാ എൻക്ലോഷറുകളും ഭിന്നശേഷി സൗഹൃദമായിരിക്കും. റാമ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എൻസിസി, മൈ ഭാരത് വളണ്ടിയർമാർ സന്ദർശകരെ സഹായിക്കാൻ ഉണ്ടാകും. കുടിവെള്ളം, ശുചിമുറികൾ, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ എന്നിവയും ലഭ്യമാകും. കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ മഴക്കോട്ടുകളും വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here