കുളത്തില്‍ ഇറങ്ങരുത്”, അമീബിക് മസ്‌തിഷ്‌കജ്വരത്തിനെതിരെ ജാഗ്രതാ നടപടികളുമായി സര്‍ക്കാര്‍

0
31

അമീബിക് മസ്‌തിഷ്‌കജ്വര ഭീഷണിക്ക് എതിരെ ജാഗ്രത നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം മുന്നോട്ട്. സംസ്ഥാനത്ത് ഉടനീളം അമീബിക് മസ്‌തിഷ്‌കജ്വരം വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട്, മലപ്പുറം എന്നീ അയല്‍ ജില്ലകളില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയത്. ജില്ലയിലെ കുളങ്ങളില്‍ ഇറങ്ങുന്നതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൂണ്ടൽ പഞ്ചായത്തിലെ മൂന്ന് കുളങ്ങളിൽ ഇറങ്ങുന്നതിനു അധികൃതര്‍ നേരിട്ടെത്തി വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. തായങ്കാവ് ശ്രീധർമശാസ്‌താ ക്ഷേത്രത്തിലെയും പയ്യൂർക്കാവ് സുബ്രഹ്മണ്യക്ഷേത്രത്തിലെയും പയ്യൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ പൊതുകുളത്തിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു നിർദേശം ഉണ്ടാകുന്നതു വരെ ആളുകൾ കുളത്തിലിറങ്ങരുതെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസും പതിച്ചിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ ഈയിടെയായി തായങ്കാവ് ക്ഷേത്രക്കുളത്തിന് വൻ പ്രചാരം ലഭിച്ചിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ഏറെപ്പേർ കുളത്തിൽ നീന്തുകയും കുളിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്‌തു. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗാമായാണ് അധികൃതരുടെ നടപടി

ജില്ലയില്‍ മഴക്കാല പൂർവ ശുചീകരണം, ഫോഗിങ്, കിണർ ക്ലോറിനേഷൻ തുടങ്ങിയ ശുചിത്വ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്” എന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ മേരി നിഷ പ്രതികരിച്ചു. അമീബിക് മസ്‌തിഷ്‌കജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും രോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു വരികയാണെന്നും ജില്ലാ കലക്‌ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. വിവിധ മേഖലകളിലായി ജനങ്ങളുടെ ബോധവൽക്കരണം തുടരുകയാണന്നും കലക്‌ടർ അറിയിച്ചു.

ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, 97 ശതമാനമാണ് അമീബിക് മസ്‌തിഷ്‌കജ്വരത്തിൻ്റെ മരണ നിരക്ക്. ആഗോളതലത്തിൽ 500 ൽ താഴെ കേസുകളും കേരളത്തിൽ 120 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here