മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന സമ്മാനിച്ചത്.
ഇതോടെ ഇത്തവണ ഭാരതരത്ന അഞ്ചു പേർക്ക് പ്രഖ്യാപിച്ചു. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽകെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്ക് കഴിഞ്ഞദിവസം ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളില്‍ സേവിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്‍റ് നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നരസിംഹറാവു സ്മരിക്കപ്പെടുന്നു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലയളവ് സാമ്പത്തിക വികസനത്തിന്‍റെ പുതിയൊരു യുഗം വളര്‍ത്തിയെടുത്തെന്നും മോദി പറഞ്ഞു.