പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം.

0
67

തിരുവനന്തപുരം: പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം പിന്നിടുന്നു. കാലത്തിനു മുന്പേ സഞ്ചരിച്ച ആ പ്രതിഭയുടെ സിനിമകളും രചനകളും ഇന്നത്തെ തലമുറയും നെഞ്ചേറ്റുന്നു

രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല.’ സ്വന്തം മരണം ഇങ്ങനെ കുറിച്ചിട്ട് കഥയുടെ ഗന്ധര്‍വന്‍ മടങ്ങിയിട്ട് 33 വര്‍ഷം. ജിവിച്ചിരുന്ന കാലത്തിന്റെ ഇരട്ടിയിലേറെ ഇന്ന് പത്മരാജനെ മലയാളി കൊണ്ടാടുന്നു. ആ അക്ഷരങ്ങളെ, എടുത്തുവച്ച സിനിമകളെ വിട നല്‍കാതെ ചുംബിച്ച് കൊണ്ടേയിരിക്കുന്നു.

ക്ലാര തോരാത്ത പെരുമഴയായി തലമുറകളെ ത്രസിപ്പിക്കുന്നു. അനശ്വര പ്രണയത്തിന്റെ രാധമാര്‍ ഇന്നും ബാക്കിയാകുന്നു. ഒപ്പം ഒരുപാതി കൊണ്ട് രാധയെ ജീവനോട് ചേര്‍ത്തിട്ടും മറുപാതി കൊണ്ട് ക്ലാരയില്‍ അലിയാന്‍ വെമ്പുന്ന ജയകൃഷ്ണന്‍മാരും. ഇപ്പോഴല്ല മികച്ച കലാസൃഷ്ടികള്‍ ഒരുപക്ഷേ വരും തലമുറയായിരിക്കും ആഘോഷമാക്കുക എന്ന് പറഞ്ഞുവച്ച മനുഷ്യന്‍. അക്ഷരംപ്രതി അതുശരിയായി.

കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ,അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, ‘മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാൻ ഗന്ധർവൻ അങ്ങനെ പതിനെട്ടോളം ചിത്രങ്ങൾ.

വാക്കിലും സിനിമയിലും പത്മരാജന് ചിത്രശലഭമാകാനും മേഘമാലകൾ ആകാനും പാവയാകാനും പറവയാകാനും മാനാകാനും മയിലാകാനും പൂവ് ആകാനും പുഴ ആകാനും നമ്മുടെയൊക്കെ ചുണ്ടിന്റെ മുത്തമാകാനും നിമിഷങ്ങള്‍ മതിയായിരുന്നു. കൃതൃമായി പറഞ്ഞാല്‍ 46 വയസ്സുവരെ മാത്രം നീണ്ട ആയുസ്സ് മതിയായിരുന്നു.കാരണം അയാള്‍ ഗന്ധര്‍വ്വന്‍.

LEAVE A REPLY

Please enter your comment!
Please enter your name here