രാമക്ഷേത്രത്തിനായി സമർപ്പിച്ച തപാൽ സ്റ്റാമ്പുകൾ പ്രധാനമന്ത്രി മോദി പുറത്തിറക്കി

0
73

അയോധ്യയിലെ രാമക്ഷേത്രത്തിനായി (Ayodhya’s Ram Temple) സമർപ്പിച്ച സ്റ്റാമ്പുകളുള്ള ഒരു പുസ്തകവും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വ്യാഴാഴ്ച പുറത്തിറക്കി. വിവിധ സമൂഹങ്ങളിൽ ശ്രീരാമനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാമ്പ് (stamps) ബുക്ക് ലക്ഷ്യമിടുന്നത്. യുഎസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, കാനഡ, കംബോഡിയ, യുഎൻ എന്നിവയുൾപ്പെടെ 20 ലധികം രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകൾ ഉൾക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണിത്. സ്റ്റാമ്പുകളുടെ രൂപകൽപ്പനയിൽ ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഉൾക്കൊള്ളുന്നു. സൂര്യൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരത്തുമുള്ള ശിൽപങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

സ്റ്റാമ്പ് ശേഖരത്തിൽ ആറ് വ്യത്യസ്ത സ്റ്റാമ്പുകൾ ഉൾപ്പെടുന്നു. അവയിൽ ഓരോന്നിലും ശ്രീരാമന്റെ വിവരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉൾപ്പെടുന്നു. സ്റ്റാമ്പുകളിൽ രാമക്ഷേത്രം, ഗണേശൻ, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. ‌അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ  ശ്രീകോവിലിനുള്ളിലേക്ക് ശ്രാരാമന്റെ വിഗ്രഹം കൊണ്ടുവന്നു. ഇന്ന് പുലർച്ചെ പ്രത്യേക പൂജകൾക്ക് ശേഷമാണ് ക്രെയിനിന്റെ സഹായത്തോടെ വി​ഗ്രഹം ശ്രീകോവിലിനുള്ളിൽ എത്തിച്ചത്. ഇന്ന് തന്നെ വി​ഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ശ്രീരാമമന്ദിരം നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ട്രക്കിലാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ ‘കലശ പൂജ’ നടന്നിരുന്നു. ചടങ്ങുകൾ ജനുവരി 21 വരെ തുടരും. 121 ആചാര്യന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങ് ഉച്ചയ്ക്ക് 12:20ന് ആരംഭിക്കും.

അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ ‌ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. രാമക്ഷേത്ര ഉ​ദ്ഘാടന ​ദിവസം കോടതികൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here