ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാന്‍ കുവൈറ്റ്

0
77

ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കുമെന്ന് സൂചന നല്‍കി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ ഡിസംബറോടെ നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ വിസ നിയമാവലി തയാറായതായും ഉടന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന് സമര്‍പ്പിക്കുമെന്നാണ് വിവരം. രാജ്യത്ത് വിദേശികള്‍ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്.

കോവിഡ് കാലത്ത് കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 മാര്‍ച്ചില്‍ വിസാ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ ഈ സേവനം ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. നിലവില്‍ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഫാമിലി വിസയ്ക്ക് യോഗ്യത ലഭിക്കുക. സഹോദരങ്ങള്‍ ഈ പരിധിയില്‍ വരില്ല.

പുതിയ തീരുമാന പ്രകാരം ഫാമിലി വിസിറ്റ് വിസ കാലാവധി 3 മാസത്തില്‍ നിന്ന് 1 മാസമായി കുറയും. കൂടാതെ സന്ദര്‍ശക വിസക്കാര്‍ക്ക് പ്രത്യേക കാര്‍ഡും ഇന്‍ഷൂറന്‍സും നിര്‍ബന്ധമാക്കും. ഫാമിലി വിസയ്ക്കുള്ള ഇന്‍ഷുറന്‍സിന് 500 ദിനാറാക്കുമെന്നും വാര്‍ത്തകളുണ്ട്. കൂടാതെ 3 ദിനാര്‍ ആയിരുന്ന വിസാ ഫീസും വര്‍ധിപ്പിച്ചേക്കും. സന്ദര്‍ശകന്‍ നിശ്ചിത കാലാവധിക്കുശേഷം രാജ്യം വിട്ടില്ലെങ്കില്‍ അപേക്ഷകന് വീസ ലഭിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here