ബീഹാറിലെ ജാതി സർവേ ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും തള്ളി പട്‌ന ഹൈക്കോടതി. സംസ്ഥാന സർക്കാർ നടത്തുന്ന ജാതി സർവ്വേയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായാണ് ജാതി സർവേ നടക്കുക.
ഈ വർഷം ജനുവരിയിൽ ആദ്യ ഘട്ട സർവ്വേ നടത്തിയിരുന്നു. ജനങ്ങളുടെ ജാതി, സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്തിനായി ഏപ്രിൽ 15 ന് സർവേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് മാസത്തോടെ മുഴുവൻ നടപടികളും പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, മെയ് നാലിന് ജാതി സെൻസസ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നടപടികൾ നിർത്തിവെയ്ക്കുകയായിരുന്നു.