മലയാള സിനിമയിൽ ലഹരി ഉപയോഗം പണ്ടുമുതലേ ഉണ്ടെന്ന് നടൻ ഇന്ദ്രൻസ് (Actor Indrans). ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇന്ദ്രൻസിന്റെ വെളിപ്പെടുത്തൽ. സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണ്. നിർമാതാവും സംവിധായകനും ചേർന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. ആരെയെല്ലാം ഉൾപ്പെടുത്തണം എന്ന തീരുമാനം അവരിൽ നിക്ഷിപ്തമെന്നും ഇന്ദ്രൻസ്. ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ ഭാഗമായാണ് അഭിമുഖം അനുവദിച്ചത്.
സംവിധായകൻ രാജസേനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തിയേറ്ററുകൾ ചെറിയ സിനിമകളും പ്രദർശിപ്പിക്കാൻ തയ്യാറാവണമെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. “ഇത്തിരി മസിൽ കുറവെന്ന് കണ്ടാൽ ചെറിയ സിനിമകൾക്ക് ഇടം ലഭിക്കില്ല,” ഇന്ദ്രൻസ് പറഞ്ഞു.
തിയേറ്ററുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട നിലപാട് എന്തെന്നും ഇന്ദ്രൻസ് വ്യക്തമാക്കുന്നു. “ഒരു കട അടച്ചു പൂട്ടുന്ന കാര്യം പോലും ചിന്തിക്കാൻ സാധിക്കില്ല. മാറ്റങ്ങൾ സ്വാഭാവികമാണ്, അതിനെ അതിജീവിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്,” ഇന്ദ്രൻസ് പറഞ്ഞു.
ഒന്നിലധികം നിർമ്മാതാക്കൾ സിനിമാ മേഖലയിൽ നൽകിയ പരാതികളും യുവാക്കൾക്കിടയിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുള്ള ആരോപണങ്ങളും കണക്കിലെടുത്ത് അഭിനേതാക്കളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ഇനി സഹകരിക്കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രഖ്യാപനം (കെഎഫ്പിഎ) കഴിഞ്ഞ മാസം നടന്നിരുന്നു.
ശേഷം ഒട്ടേറെ വിവാദ പരാമർശങ്ങളും പ്രതികരണങ്ങളും സിനിമാ മേഖലയിലുണ്ടായി.