മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;

0
75

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ലാംബുലന്‍ മേഖലയിലെ  ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. തീയണയ്ക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥതിഗതികള്‍ നിയന്ത്രിക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നേരത്തെ, രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കിയിരുന്നു.

തീയിടല്‍ പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ‘സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തരത്തില്‍, ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിച്ചേക്കാമെന്ന് ആശങ്കയുണ്ട്.’ ഒരു ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. മണിപ്പൂരില്‍ പൊതുസമാധാനത്തിന് തടസങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനാണ് ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്ത്‌ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇപ്പോ മുതല്‍ അഞ്ച് ദിവസത്തേക്ക്, 26-5-2023 ഉച്ചകഴിഞ്ഞ് 3 മണി വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. .

ഇംഫാലിലെ ന്യൂ ചെക്കോണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയടല്‍ ഉണ്ടായത്. സംഭവത്തില്‍  പങ്കുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കണ്ണീര്‍ വാതകം, ഷെല്ലുകള്‍ എന്നിവ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ കുറച്ചുപേര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here