ആക്രമണാത്മക നിലപാട് സ്വീകരിക്കുന്ന ശിവസേന (യുബിടി) വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിവാദ വിഷയത്തിൽ നിയമസഭാ സ്പീക്കർക്ക് 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. പതിനഞ്ച് ദിവസത്തിനകം സ്പീക്കർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവസേന (യുബിടി) നേതാവ് അനിൽ പരബ് പറഞ്ഞു. സ്പീക്കർ നിശ്ചിത സമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
“ഇന്നലെ സുപ്രിംകോടതി വിധി വന്നു . ഹിന്ദുത്വ സംരക്ഷണത്തിനും മറാത്തി മനുക്കളുടെ ക്ഷേമത്തിനും വേണ്ടി സ്ഥാപിച്ച ശിവസേനയും ബാലാസാഹിബ് താക്കറെയുമാണ് കലാപകാരികളാൽ നശിപ്പിക്കപ്പെട്ടത്. ആ മുഖങ്ങളെല്ലാം ഇന്നലെ അനാവരണം ചെയ്യപ്പെട്ടു. ഇന്നലെ പലരും ആഘോഷിച്ചു. ബിജെപി അത് ആഘോഷിക്കുകയായിരുന്നു. പക്ഷേ വിമതർ ആഘോഷിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു, കാരണം അവർ ബാലാസാഹിബ് താക്കറെയുടെ പാർട്ടിക്ക് അപകീർത്തി വരുത്തിയവരാണെന്നും,” ഉദ്ധവ് താക്കറെ പറഞ്ഞു.
അധികാരം കൈക്കലാക്കാനുള്ള മോഹവും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ജനാധിപത്യത്തിന് അപകീർത്തി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ സർക്കാരിനെതിരെ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചതിന് മുൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കെതിരെ നടപടി വേണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
അതേസമയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ഗവർണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്ന് സുപ്രീം കോടതി ബെഞ്ച് വിധിച്ചു. നിയമസഭയിൽ വിശ്വാസവോട്ട് തേടാത്തതിനാൽ സർക്കാർ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.