തിഹാര്‍ ജയിലില്‍ ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

0
67

രാജ്യത്തെ അതീവ സുരക്ഷാ ജയിലായി കണക്കാക്കപ്പെടുന്ന തിഹാര്‍ ജയിലില്‍ തടവുകാരായ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കുപ്രസിദ്ധ ഗുണ്ടയായ തില്ലു താജ്പുരിയ കൊല്ലപ്പെട്ടു. രോഹിണി കോടതിയില്‍ വെടിവയ്പ്പ് നടത്തി ജിതേന്ദ്ര ഗോഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

തിഹാര്‍ ജയിലില്‍ വെച്ച് യോഗേഷ് തുണ്ടയും കൂട്ടാളി ദീപക് തീഠറും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് തില്ലുവിനെ ആക്രമിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അവിടെ വെച്ച് രാവിലെ 6.30ന് മരിച്ചു.എന്നാല്‍, ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

രോഹിണി കോടതി വെടിവെപ്പ്

തിഹാര്‍ ജയിലില്‍ നിന്ന് ഗുണ്ടാ നേതാക്കളായ നവീന്‍ ബാലി, കൗശല്‍,  നീരജ് ബവാനിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് തില്ലു താജ്പുരിയ ഗുണ്ടാസംഘത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രോഹിണി കോടതിയിലെ വെടിവെപ്പിലാണ് തില്ലുവിന്റെ പേര് ഉയര്‍ന്നത്.2021 സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ച് രോഹിണി കോടതിയിലെത്തിയ രണ്ട് അക്രമികള്‍ ജഡ്ജിയുടെ മുന്നില്‍ വെച്ച് ജിതേന്ദ്ര ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഗോഗി സംഭവസ്ഥലത്തുതന്നെ മരിച്ചു.എന്നാല്‍, പോലീസിന്റെ തിരിച്ചടിയില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.തുടര്‍ന്ന് മണ്ഡോലി ജയിലില്‍ തടവിലാക്കപ്പെട്ട തില്ലു താജ്പുരിയയ്ക്ക് ഗോഗി സംഘവുമായി ശത്രുതയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here