ഗുണ്ടാസംഘ തലവനും രാഷ്ട്രീയക്കാരനുമായ ആനന്ദ് മോഹൻ ബീഹാറിലെ ജയിൽ മോചിതനായി. പട്‌നയിൽ മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പരോളിൽ കഴിയുകയായിരുന്നു ആനന്ദ് മോഹൻ. ഏപ്രിൽ 10 ന് നിതീഷ് കുമാർ സർക്കാർ ജയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി അദ്ദേഹത്തിന്റെ മോചനം സുഗമമാക്കി. മൂന്നാം തവണയാണ് ആനന്ദ് മോഹൻ പരോളിൽ ഇറങ്ങുന്നത്. 30 വർഷത്തോളം പഴക്കമുള്ള കൊലപാതക കേസിൽ ജയിൽ മോചിതനായ വിവരം ചടങ്ങിനിടെയാണ് ആനന്ദ് മോഹൻ അറിയിച്ചത്.
1994ൽ ഗോപാൽഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിലാണ് ആനന്ദ് മോഹൻ ജയിലിലായത്. താനും തന്റെ അനുയായികളും വർഷങ്ങളായി ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ആനന്ദ് മോഹൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ആനന്ദ് മോഹന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു മേധാവി ലാലൻ സിംഗ് എന്നിവരുൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. മൂത്തമകൻ ചേതൻ ആനന്ദ് തന്റെ പ്രതിശ്രുതവധു ആയുഷിയുമായി വിവാഹനിശ്ചയ മോതിരം മാറ്റി. പട്‌നയിലെ ഫാം ഹൗസിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. കൊലപാതകക്കേസിൽ 2007-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് 2008-ൽ പട്‌ന ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്യുകയായിരിന്നു.