ദേവീവിലാസം കൊട്ടാരം ഇനി ഓര്‍മ്മ; കാടുമൂടി തകര്‍ന്ന് വീഴാറായി നിന്നിരുന്ന കൊട്ടാരം പൂര്‍ണ്ണമായി പൊളിച്ചുമാറ്റി

0
52

രാജചരിത്രത്തിന്റെ അവശേഷിപ്പായി പാലക്കാട് വിക്ടോറിയ കോളേജ് റോഡില്‍ തലയെടുപ്പോടെ നിലകൊണ്ടിരുന്ന ദേവീവിലാസം കൊട്ടാരം ഇനി ഓര്‍മ്മ.

കാടുമൂടി തകര്‍ന്ന് വീഴാറായി നിന്നിരുന്ന കൊട്ടാരം പൂര്‍ണ്ണമായി പൊളിച്ചുമാറ്റി. ഒരുകാലത്ത് ജില്ലയിലെത്തുന്ന വിശിഷ്ട അതിഥികളെല്ലാം താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുളള ഇടമാണ് ഓര്‍മ്മകളിലേക്ക് മറഞ്ഞത്.

കൊല്ലങ്കോട് രാജവംശത്തിന്റെ ഭാഗമായുളള ദേവീവിലാസം കൊട്ടാരം. ആഡംഭരകെട്ടിടങ്ങളുടെ നഗരഭാഗമെന്ന് പഴമക്കാര്‍ കോളേജ് റോഡ് പരിസരത്തെക്കുറിച്ച്‌ വിളിച്ചിരുന്നത് തന്നെ ദേവീവിലാസം കൊട്ടാരത്തിന്റെ പ്രൗഡിയിലായിരുന്നു. ഒലവക്കോട് സായി മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ സായിബാബ രണ്ട് ദിവസം കൊട്ടാരത്തില്‍ താമസിച്ചിരുന്നുവെന്ന് ചരിത്രാന്വേഷികള്‍ പറയുന്നു.

പിന്നെയുമേറെ സവിശേഷതകളുണ്ട് നൂറ്റാണ്ടിന്റെ തലയെടുപ്പോടെ കോളേജ് റോഡില്‍ ഇത്രയും നാള്‍ തലയുയര്‍ത്തി നിന്ന കൊട്ടാരത്തിന്.താമസക്കാര്‍ പൂര്‍ണ്ണമായി ഒഴിഞ്ഞതോടെയാണ് കൊട്ടാരം നാശത്തിലേക്ക് കൂപ്പുകുത്തിയത്.

പരിപാലനമില്ലാതായതോടെ കാടുമൂടി ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലായിരുന്നു കെട്ടിടം..ഈ സാഹചര്യത്തിലാണ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്..അങ്ങനെ ഒരു കാലഘട്ടത്തിന്റെയാകെ പ്രൗഡിയുടെ അടയാളം ഇനി ഓര്‍മ്മകളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here