ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ജൂലായ് ഒന്നുമുതൽ നിരോധനം .

0
60

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന് ഓരോതവണ ഉത്തരവുണ്ടാകുമ്പോഴും സർക്കാർ നടപടികൾ പേരിനു മാത്രം. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് എല്ലാം വഴിപാടാകുന്നതാണ് പതിവ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ജൂലായ് ഒന്നുമുതൽ നിരോധനം കർശനമാക്കുകയാണ്.

കോവിഡിന്റെ പേര് പരിശോധന പൂർണമായും നിലച്ചപ്പോൾ പ്ലാസ്റ്റിക്കിനോട് തുടങ്ങിയ ഉദാരസമീപനം ഇപ്പോഴും തുടരുകയാണ്. രണ്ടുവർഷംമുമ്പ് സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയെങ്കിലും വിലക്കിയ ഉത്പന്നങ്ങൾ ഇപ്പോഴും വിപണിയിൽ വേണ്ടുവോളമുണ്ട്.

നിരോധനം നിലവിലുള്ളതിനാൽ വീണ്ടുമൊരു ഉത്തരവോ സർക്കുലറോ ആവശ്യമില്ലെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. മൂന്നുതലത്തിൽ പിഴത്തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുള്ളതിനാൽ ഉപയോഗത്തിന് തടസമൊന്നും ഇപ്പോഴില്ല. ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണ് വിലക്കും ലംഘനത്തിന് പിഴയും.

മാലിന്യനിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തുകയാണ്. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിലെ മികവ് അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിങ്. നിർമാർജനത്തിനുള്ള ക്രമീകരണം, പ്രവർത്തനാവസ്ഥ, പരിപാലനം എന്നിവ വിലയിരുത്തും. ഇതിൽ പ്ലാസ്റ്റിക് ഒഴിവാക്കലിന് മുൻഗണനയുണ്ട്.

നിലവാരം ശരാശരിയിൽ താഴെയാണെങ്കിൽ ലഭിക്കുന്ന നെഗറ്റീവ് മാർക്ക് കുറ്റകരമായി കണക്കാക്കും. ഇങ്ങനെയും പ്ലാസ്റ്റിക്കിനെ ചെറുക്കുമെന്ന് തദ്ദേശവകുപ്പ് പറയുന്നു. ആറുമാസത്തിൽ ഒരിക്കൽ നിരന്തര വിലയിരുത്തലിലൂടെയാണ് മൂല്യനിർണയം.

നാലുതട്ടിലുള്ള പരിശോധന ഗ്രേഡിങ്ങിനുണ്ടാകും. സംസ്കരണത്തിന് ഇതൊക്കെ ഉപകാരപ്പെടുമെങ്കിലും വിപണിയിൽനിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇല്ലാതാക്കാൻ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ നിരോധനം ഇപ്പോഴത്തേതുപോലെ കടലാസിൽ മാത്രമാകും.

LEAVE A REPLY

Please enter your comment!
Please enter your name here