കർഷക നേതാവ് രാകേഷ് ടികായത്തിനെതിരെ ആക്രമണം;

0
360

ബംഗളൂരു; കർഷക നേതാവ് രാകേഷ് ടികായത്തിനെതിരെ ബം ഗളൂരുവിൽ ആക്രമണം. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവെ ഒരു സംഘം ആളുകൾ ഇദ്ദേഹത്തിന്റെ ദേഹത്ത് മഷി ഒഴിക്കുകയും മൈക്ക് ഉപയോ ഗിക്ക് ആക്രമിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ടികായത്ത് അനുകൂലികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ എത്തിയതോടെ സ്ഥലത്ത് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നാലെ വേദിയിലുണ്ടായിരുന്ന കസേരകൾ ഉപയോ ഗിച്ചും ആളുകൾ പരസ്പരം ആക്രമിച്ചു.

കർണാടക കർഷക നേതാവ് പണം ചോദിച്ച് പിടിക്കപ്പെട്ട ഒരു സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാകേഷ് ടികായത്. വാർത്താ സമ്മേളനത്തിൽ വേറെയും കർഷക നേതാക്കൾ പങ്കെടുത്തിരുന്നു. ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തെ ബിജെപി സർക്കാർ വേദിയിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ടികായത്ത് ആരോപിച്ചു. “ഇവിടെ ലോക്കൽ പോലീസ് ഒരു സുരക്ഷയും നൽകിയിട്ടില്ല. ഇത് സർക്കാരുമായി ഒത്തുകളിച്ചാണ് ചെയ്തിരിക്കുന്നത്,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐഓട് പറഞ്ഞു. അതേ സമയം കിസാൻ ഏക്താ മോർച്ച ടികായത്തിനെതിരായ മഷി ആക്രമണത്തെ അപലപിച്ച് രം ഗത്ത് വന്നു.

“ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കാൻ മാത്രമാണ്. കാർഷിക സമരത്തിലെ കർഷകരുടെ വിജയം ചിലർക്ക് ദഹിക്കുന്നില്ല. കർഷകരുടെ ആത്മാഭിമാനം വ്രണപ്പെടുകയാണ്, അതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും.” എന്ന് കിസാൻ ഏക്താ മോർച്ച ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേത‍ത്വം നൽകിയ നേതാവാണ് രാകേഷ് ടികായത്ത്. 2020 നവംബറിൽ ആരംഭിച്ച കർഷക സമരം കഴിഞ്ഞ വർഷം ഡിസംബർ വരെ നീണ്ട് നിന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തർപ്രദേശിലും പഞ്ചാബിലും എല്ലാം വലിയ തോതിലീയ പ്രതിഷേധം സമരത്തിന്റെ ഭാ ഗമായി അലയടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here