ന്യൂഡല്‍ഹി: കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് അനുമതി.ഇന്ന് വൈകുന്നേരം ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചക്ക് രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിവ്യൂഹര്‍ജി സമര്‍പ്പിക്കാനുള്ള സമയപരിധിയായ ജൂലൈ20-ന് മുമ്പ് ജാദവിന് നിരുപാധിക നയതന്ത്രസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
2017 ലാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ പൗരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചത്. 2016 മാർച്ച് മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്.