വികാസ് ദുബൈ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

0
93

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ 8 പോലീസുകാരെ വെടിവച്ചു കൊന്ന കേസില്‍ പ്രതിയായിരുന്ന വികാസ് ദുബെ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പോലീസ് വെടിവച്ചു കൊല്ലും എന്ന് ഭയന്ന് മധ്യപ്രദേശിലെ ഉജ്ജൈനിയിലെ ഒരു ക്ഷേത്രത്തിലാണ് വികാസ് ദുബെ കീഴടങ്ങിയത്. ക്ഷേത്രമായതിനാല്‍ പോലീസ് എന്‍കൗണ്ടര്‍ ഉണ്ടാകില്ലെന്ന വിശ്വാസം ദുബെക്ക് ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ കാന്‍പൂരിലേക്ക് കൊണ്ടു പോകും വഴി പോലീസ് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞെന്നും. തുടര്‍ന്ന് പോലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ചു കൊന്നു എന്നുമാണ് പോലീസ് ഭാക്ഷ്യം. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും പോലീസ് വെടിവച്ചു കൊന്നതാണ് എന്ന ആരോപണം പരക്കെയുണ്ട്. കാന്‍പൂര്‍ ജില്ലയിലെ ബധുനിയില്‍ ഇന്നലെ രാവിലെ ആറ് മണിയോടെ ആണ് സംഭവം നടന്നത്.
വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും. ദുബൈ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും പോലീസ് അറിയിച്ചു. നെഞ്ചിലും കയ്യിലുമായി വെടിയുണ്ട തറച്ച അവസ്ഥയിലാണ് ദുബെയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. എന്നാല്‍ അധികം വൈകാതെ മരിച്ചു. ദുബെയുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ദുബെയുടെ കൂട്ടാളികള്‍ ഭൂരിഭാഗവും പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here