ഹത്രാസ് : കേസ് അന്വേഷണം അലഹാബാദ് ഹൈക്കോടതിയുടെ മേൽ നേട്ടത്തിലായേക്കും എന്ന് സൂചന

0
103

ന്യൂഡല്‍ഹി: ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിെന്‍റ അന്വേഷണ മേല്‍നോട്ടം സുപ്രീംകോടതി അലഹബാദ് ൈഹകോടതിയെ ഏല്‍പിച്ചേക്കും.

 

സുപ്രീംകോടതി ജഡ്ജിയുള്‍പ്പെട്ട ജുഡീഷ്യല്‍ ബെഞ്ചിെന്‍റ മേല്‍നോട്ടത്തില്‍ സി.ബി.ഐ അല്ലെങ്കില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നുള്ള ഹരജി വ്യാഴാഴ്ച പരിഗണിച്ചപ്പോഴാണ് ൈഹകോടതിയെ ഏല്‍പിക്കുന്നത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സൂചന നല്‍കിയത്.

 

അതേസമയം, കേസിെന്‍റ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സീമ ഖുഷ്‌വാഹ കോടതിയെ ബോധിപ്പിച്ചു.പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ കോടതി തയാറാകണമെന്ന് പ്രതികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുദ്ര ആവശ്യപ്പെട്ടെങ്കിലും അന്വേഷണം നടക്കുന്ന കേസില്‍ എന്തിനാണ് പ്രതിക്ക് പറയാനുള്ളത് കോടതി കേള്‍ക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് മറുവാദമുയര്‍ത്തി.

 

യു.പി.പൊലീസിെന്‍റ അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും കേസിെന്‍റ എഫ്.ഐ.ആറിന് നമ്ബര്‍ പോലുമില്ലെന്നും ജയ്സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹരജിയില്‍ എല്ലാവരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here