പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങി

0
114

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. അടൂര്‍ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്ക് പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തേക്കും.

സംസ്ഥാനത്തെ 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. വാകയാറിലെ ആസ്ഥാനം അടച്ചു പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

നിലവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തംതിട്ട , കോന്നി പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here