കോഴിക്കോട് ജില്ലയുടെ പുഷ്പമായി അതിരാണിയെയും പക്ഷിയായി മേനിപ്പൊന്മാനെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് പ്രഖ്യാപിച്ചു. മലബാർ റോസാണ് ജില്ലയുടെ ശലഭം. വൃക്ഷമായി ഈയ്യകത്തെയും പൈതൃക വൃക്ഷമായി ഈന്തിനെയും ജലജീവിയായി നീർനായയെയും മത്സ്യമായി പാതാള പൂന്താരകനെയും മൃഗമായി ഈനാംപേച്ചിയെയും പ്രപ്രഖ്യാപിച്ചു. എട്ട് ഇനങ്ങളിൽ ജില്ലാതല പ്രഖ്യാപനം നടത്തുന്ന സംസ്ഥാനത്തെ ആദ്യയിടം ഇതോടെ കോഴിക്കോടായി. ശാസ്ത്രീയവും നിയമപരവുമായ പരിശോധനകൾ പൂർത്തിയാക്കി സംസ്ഥാന ജൈവ വൈവിധ്യ ബോർഡാണ് അന്തിമപട്ടിക തയ്യാറാക്കിയത്.
പ്രഖ്യാപനച്ചടങ്ങ് ഓൺലൈനിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. മേയർ ബീനാ ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ജില്ലാ കോഡിനേറ്റർ ഡോ. കെ. പി. മഞ്ജു, ജില്ലാ പഞ്ചായത്ത്.വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.വി. റീന, വി.പി. ജമീല, പി.പി. നിഷ, പി. സുരേന്ദ്രൻ, അംഗങ്ങളായ ഐ.പി രാജേഷ്, പി. സുരേന്ദ്രൻ, എം.പി. ശിവാനന്ദൻ, നാസർ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവർ സംസാരിച്ചു.