. തന്റെ അഭിപ്രായം വളരെ സ്നേഹത്തോടെയാണ് പറഞ്ഞതെന്ന് കമൽ ഹാസൻ വ്യക്തമാക്കി. “ഞാൻ പറഞ്ഞത് വളരെ സ്നേഹത്തോടെയാണ്. ചരിത്രകാരന്മാർ ഭാഷാ ചരിത്രം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല. പിന്നെ, ഞാൻ നിങ്ങളോട് പറയട്ടെ, തമിഴ്‌നാട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാണ്.
ഇതുപോലുള്ള മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഒരു മേനോൻ (എം ജി രാമചന്ദ്രൻ) നമ്മുടെ മുഖ്യമന്ത്രിയായിട്ടുള്ള വളരെ അപൂർവമായ ഒരു സംസ്ഥാനം. ഒരു റെഡ്ഡിയും (ഒമണ്ടൂർ രാമസ്വാമി റെഡ്ഡിയാർ) ഒരു തമിഴനും (എം കരുണാനിധി) പിന്നീട് മാണ്ഡ്യയൽ നിന്നുള്ള ഒരു കന്നഡിഗ അയ്യങ്കാരും ഇവിടെ മുഖ്യമന്ത്രി ആയിട്ടുണ്ട്” കമൽഹാസനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“അപ്പോൾ ഈ വളരെ ആഴത്തിലുള്ള ചർച്ചകളെല്ലാം ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഭാഷാ വിദഗ്ധർക്കും വിടാം. വടക്കൻ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, അവരുടെ അഭിപ്രായത്തിൽ അത് ശരിയാണ്, നിങ്ങൾ തെൻകുമാരിയിൽ (തെക്ക്) നിന്ന് നോക്കുകയാണെങ്കിൽ, ഞാൻ പറയുന്നത് ശരിയാണ്. അതിന് മൂന്നാമത്തെ ഒരു കോണുണ്ട് – പണ്ഡിതന്മാർ, ഭാഷാ വിദഗ്ധർ. ഇത് ഒരു ഉത്തരമല്ല, ഒരു വിശദീകരണമല്ല. സ്നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല,” നടൻ കൂട്ടിച്ചേർത്തു.