ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് ട്രെയിൻ, 9.43 കിലോമീറ്റർ ടണലിലൂടെ; വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

0
12

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭായോഗത്തിൻ്റെ അനുമതി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടിനാ (ഡപിആർ) ണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് വിഴിഞ്ഞം ഭൂഗർഭ റെയിൽപാത. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുന്നെ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്കായി ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയുമാണ്. 5.526 ഹെക്ടർ സ്ഥലം ഏറ്റെടുക്കൽ 198 കോടി രൂപ ഉൾപ്പെടയാണ് പദ്ധതിയ്ക്കായി 1482.92 കോടി രൂപ ചെലവ് കണക്കാക്കുന്നത്.

കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ തന്നെ ലഭിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതികാനുമതിയും ഇതിനോടകം ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ ഡി പി ആറിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ അനുസരിച്ച് 10.7 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയാണ് വിഭാവനം ചെയ്തിട്ടിരിക്കുന്നത്. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ 9.43 കിലോമീറ്റർ ദൂരവും ടണലിലൂടെയാണ് കടന്നുപോകുന്നത്. കൺസഷൻ എഗ്രിമെൻ്റ് പ്രകാരം വിഴിഞ്ഞം തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാത നിർമിക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പുതിയ കരാർ പ്രകാരം അവസാന തീയതി 2028 ഡിസംബർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here