സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും;

0
46

അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിതസയിൽ കഴിയുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാൻ ചികിതസയിൽ കഴിയുന്നത്. ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഡോ. ​​നിതിൻ ഡാങ്കെ അറിയിച്ചു. ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളേറ്റ സെയ്ഫ് അലി ഖാന്റെ സമയോചിത നീകത്തിൽ പരുക്കിലെ കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിച്ചു.

താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, സോഹ അലി ഖാൻ തുടങ്ങിയവർ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദർശിച്ചിരുന്നു. അതിനിടെ സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള സെയ്‌ഫ് അലി ഖാന്റെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ കൊണ്ടുപോയത്. കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി കുറഞ്ഞത് 19 വിരലടയാളങ്ങൾ ശേഖരിച്ചതായാണ് വിവരം.

വിജയ് ദാസ് എന്ന് പേരുമാറ്റി അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്ന ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലെ ഝലോകതി ജില്ല സ്വദേശിയാണ്. ഇയാൾ അഞ്ച് മാസത്തിലേറെയായി മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഒരു ഹൗസ് കീപ്പിംഗ് ഏജൻസിയുടെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഞായറാഴ്ച ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here