കൊടകര കുഴൽപ്പണക്കേസ് ഹൈക്കോടതിയില്‍;

0
65

കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ഹൈക്കോടതിയില്‍. കേസില്‍ ഇ.ഡി. അന്വേഷണം പൂര്‍ത്തിയാകത്തതിനെതിരെയാണ് ഹര്‍ജി. കൊടകര കേസിലെ സാക്ഷിയായ സന്തോഷാണ് ഹര്‍ജി നല്‍കിയത്. കേസിലെ അമ്പതാം സാക്ഷിയാണ് സന്തോഷ്. കേസ് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്. കൊള്ളയടിക്കപ്പെട്ട പണമുപയോഗിച്ച് പ്രതികള്‍ വാങ്ങിയ സ്വര്‍ണം അളന്നു തിട്ടപ്പെടുത്തിയതിന് സാക്ഷിയായിരുന്നു സന്തോഷ്.

കേസിന്‍റെ അന്വേഷണം മുന്നോട്ട് പോയിട്ടില്ല, കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട്, കൃത്യമായ അന്വേഷണം നടത്തി ഇ.ഡിയോട് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങൾ.

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണമുപയോഗിച്ച് പ്രതികള്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ കള്ളപ്പണ ഇടപാടുകളാണെന്നും അതാണ് തങ്ങളുടെ അന്വേഷണപരിധിയിലുള്ളതെന്നും പണം എവിടെ നിന്ന് വന്നുവെന്നും ആര്‍ക്ക് കൊണ്ടുവന്നു എന്നതും തങ്ങള്‍ അന്വേഷിക്കുന്നില്ല എന്ന നിലപാടാണ് ഇ.ഡി. സ്വീകരിച്ചിരിക്കുന്നത്.

കൊടകര കേസില്‍ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഹര്‍ജിയാണിപ്പോള്‍ ഹൈക്കോടതിയില്‍ വന്നിരിക്കുന്നത്. നേരത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കേസുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയപ്പോള്‍ മൂന്നാം കക്ഷിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധമുള്ള വ്യക്തി തന്നെ ഹര്‍ജി സമര്‍പ്പിച്ചതോടെ കോടതി എന്ത് നിലപാടാകും സ്വീകരിക്കുക എന്നത് പ്രസക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here