ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി.

0
68

മണ്ണാർട്ടാട് കൂട്ടിലക്കടവ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തൻ വീട്ടിൽ ബാദുഷ (17) ആണ് മരിച്ചത്. ചെറുമല സ്വദേശിനി ദീമ മെഹ്ബയ്ക്ക് (19) പിന്നാലെയാണ് ബാദുഷയുടെ മരണം സംഭവിച്ചത്. ഇരുവരുടെയും ബന്ധുവായ റിസ്വാനയ്ക്ക് (19) ജീവൻ നഷ്ടമായിരുന്നു.

മൂന്ന് പേരും ബന്ധുക്കളാണ്.കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും. വ്യാഴാഴ്ച വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. കോട്ടപ്പാടം കുറ്റ്യാനിക്കാട് പുത്തൻവീട്ടിൽ ഷംസുദ്ദീന്റെ മകൻ ബാദുഷ, മണ്ണാർക്കാട് ചെറുമല അബൂബക്കറിന്റെ മകളാണ് ദീമാ മെഹ്ബ.ബന്ധുക്കളായ മൂന്ന് കുട്ടികളും ചെറുപുഴ പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോൾ പാറക്കെട്ടുകൾക്കിടയിൽ അകപ്പെട്ടതായാണ് സംശയിക്കുന്നത്.

സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. പുഴയ്ക്ക് സമീപം തോട്ടം വാങ്ങിയതിൻ്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നുപേരും. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങുകയും അപകടത്തിൽപ്പെടുകയുമായിരുന്നു.റിസ്വാനയുടെ മരണം ആദ്യം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതിനിടെയാണ് ദീമ മെഹ്ബയുടെ മരണം. ഇവരുടെ ബന്ധുകൂടിയ ബാദുഷയും ചികിത്സയ്ക്കിടെയാണ് മരിച്ചത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ പുഴയിൽ നിന്ന് കരയ്ക്ക് കയറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here