സംസ്ഥാനത്ത് അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി. 1000 രൂപവരെ വേതനം ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്. 10 വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനമാണ് ആയിരം രൂപ വർധിപ്പിച്ചത്.
മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.നിലവിൽ അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8,000 രൂപയുമാണ് ലഭിക്കുന്നത്. കളിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്കാണ് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കുക. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്.