ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായി.

0
73

വര്‍ക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഈ മാസം തന്നെ ഉദ്ഘാടനം നടത്തി സഞ്ചാരികള്‍ക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നുകൊടുക്കുമെന്നാണ് വിവരം. വര്‍ക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത്.

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്‍റെ അവസാനഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി കാഴ്ചകള്‍ കാണാനുള്ള പ്ലാറ്റ്‌ഫോമുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ഗാര്‍ഡുകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉണ്ടാകും. പകല്‍ 11 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശന സമയം.

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തിന്‍റെ ഉറപ്പ് നിലനിര്‍ ത്തിയിരിക്കുന്നത്. 1400 ഓളം ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്ത് ഉറപ്പിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത്. കൂടാതെ, ബനാന ബോട്ട്, ജിസ്‌ക്കി സ്പീഡ് ബോട്ട് മുതലായ ബോട്ടുകളും സജ്ജമാണ്.

ഉന്നത പരിശീലനം ലഭിച്ചവരുടെ സേവനവുമുണ്ട്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതെന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു.സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ ജില്ലയിലെ ആദ്യവേദിയായ തിരുവല്ലയിലെ സദസ്സിന് കലാപരിപാടികളോടെ ഗംഭീര തുടക്കം.

ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ പാട്ട് കൂടിയായപ്പോള്‍ സദസ് ആവേശത്തിമിര്‍പ്പിലായി. പുതുവെള്ളൈമഴൈ എന്ന പാട്ട് കൈയടിയോടെ സദസ്സ് കേട്ടു.സദസ്സിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അക്ഷരാര്‍ഥത്തില്‍ തിരുവല്ലയെ പൂരത്തിന്റെ പ്രതീതിയിലാക്കി. വൈകുന്നേരം ആറിന് ആരംഭിച്ച സദസ്സിന് മുന്‍പ് അരങ്ങേറിയ കലാപരിപാടികള്‍ സദസിനെത്തിയ പൊതുജനങ്ങള്‍ക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്.

മൂന്നു മുതല്‍ ആരംഭിച്ച കലാവിരുന്നില്‍ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിന്‍-ഫ്യൂഷന്‍, കോല്‍ക്കളി, നാടന്‍പാട്ട്, ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് അരങ്ങേറിയത്. ഫോക്ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്റെ നാടന്‍പാട്ടും അവിസ്മരണീയമായി. തിരുവല്ല സ്വദേശികളായ പയസ്, നവീന്‍ എന്നിവരാണ് വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്.

കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്കൊപ്പം മര്‍ത്തോമകോളേജിലെ വിദ്യാര്‍ത്ഥികള്‍ ചുവട് വച്ചപ്പോള്‍ വേദി ഇളകി മറിയുകയായിരുന്നു. ഓരോ കലാപരിപാടിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടറിന്റെ മധുരക്കിനാവിന്‍ ലഹരിയിലേതോ എന്ന പാട്ടോടെയാണ് സദസ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here