ചൈനയുടെ അഭിമാന ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും ഇറ്റലി പിൻമാറി.

0
77

റോം: ചൈനയുടെ അഭിമാന ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും ഇറ്റലി പിൻമാറി. ഇതോടെ, നാല് വർഷത്തിലേറെയായി പദ്ധതിയുടെ ഭാഗമായിരുന്ന ഏക ജി 7 രാജ്യമാണ് ഇപ്പോൾ പിന്മാറിയിരിക്കുന്നത്.മൂന്ന് ദിവസം മുൻപ് തന്നെ പദ്ധതിയിൽ നിന്നും പിന്മാറുന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഇറ്റാലിയൻ മാധ്യമമായ കോറിറെ ഡെല്ലാ സേറ റിപ്പോർട്ട് ചെയ്തു. പിന്നീട്, പദ്ധതിയിൽ നിന്നും പിന്മാറിയത് ഇറ്റാലിയൻ ഔദ്യോഗിക വൃത്തങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തന്നെ പദ്ധതിയിൽ നിന്നും പിന്മാറുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

2019-ഓടെയാണ് ഇറ്റലി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാകുന്നത്. യുഎസ് ഉന്നയിച്ച എല്ലാ ആശങ്കകളും തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കായി ചൈനയ്ക്കൊപ്പം നിന്നത്. ഈ ബൃഹത് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പാശ്ചാത്യ രാജ്യം കൂടിയാണ് ഇറ്റലി. അതേസമയം, വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.ചൈനയുമായുള്ള കരാർ ഇറ്റലിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമായിരുന്നു.

നിലവിലെ പ്രധാനമന്ത്രി ജോർജിയ മെലോണി പദ്ധതിയെ നേരത്തേ മുതൽ വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോര്‍ജിയ മെലോണി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് വ്യക്തമാക്കിയിരുന്നു.പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയും ഇറ്റലിയും തമ്മില്‍ 2019-ല്‍ ഒപ്പിട്ട കരാറിന്റെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. അത് സ്വാഭാവികമായും പുതുക്കേണ്ടതായിരുന്നു. ഇതുപ്രകാരമാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഇറ്റലി ചൈനയ്ക്ക് കത്ത് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here