ഇറ്റാലിയന്‍ തീരത്ത് കണ്ട പടുകൂറ്റന്‍ ജലസ്തംഭം

0
101

ഇറ്റാലിയിലെ അമാല്‍ഫി തീരത്ത് കണ്ട പടുകൂറ്റന്‍ ജലസ്തംഭം ( waterspouts) സലേർനോ നഗരത്തിലെ താമസക്കാരെ ഭയപ്പെടുത്തി. കടലില്‍ രൂപപ്പെട്ട ജലസ്തംഭം വളരെ പെട്ടെന്ന് തന്നെ കരയിലേക്ക് നീങ്ങിയതോടെയാണ് പ്രദേശവാസികള്‍ ഭയന്നത്. കടലിലോ വിശാലമായ ജലാശയത്തിലോ രൂപപ്പെട്ടുന്ന ചുഴലിക്കാറ്റുകളെയാണ് വാട്ടര്‍ സ്പൗട്ട് അഥവാ ജലസ്തംഭം എന്ന് പറയുന്നത്. കടല്‍ചുഴിയെന്നും ഇവ അറിയപ്പടുന്നു. കരയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍, കരയിലെ ഭാരം കുറഞ്ഞ വസ്തുക്കളെയും പൊടികളെയും ഭൂമിയില്‍ നിന്ന് ഉയര്‍ത്തുമ്പോള്‍ വാട്ടര്‍ സ്പൗട്ടുകള്‍ ജലത്തെയാണ് ഉയര്‍ത്തുന്നത്. ജലോപരിതലം മുതല്‍ ആകാശത്തിലെ മേഘങ്ങളോളം വരെ ഉയരത്തിലാണ് ഇത്തരം വാട്ടര്‍ സ്പൗട്ടുകള്‍ കാണാന്‍ കഴിയുക. കാഴ്ചയില്‍ ഒരു ജലസ്തംഭം പോലെയാണ് ഇവ ഉണ്ടാവുക. വെള്ളത്തോടൊപ്പം ചെറിയ മത്സ്യങ്ങളെയും ഇവ ആകാശത്തേക്ക് ഉയര്‍ത്തുന്നു.

എന്താണ് വാട്ടർ സ്പൗട്ട്

മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്.  ഏകദേശം 5–10 മിനിറ്റു വരെ നീണ്ടു നിൽക്കുന്ന പ്രതിഭാസമാണിത്. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പാണിത്. പരമ്പരാഗത മത്സ്യത്തൊഴിലാവികളും മറ്റും ഇതിനെ ആനക്കാൽ പ്രതിഭാസം എന്നാണു വിളിക്കുന്നത്.പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നു വിദഗ്ദ്ധർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here