1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇന്ന് ലോകത്തെ പല സര്‍വകലാശാലകളും ഇതേ ദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാറുണ്ട്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ബഹു സാംസ്കാരികതയുടെ പശ്ഛാത്തലത്തിലാണ് സര്‍വകലാശാലകള്‍ ഈ ദിനം ആചരിക്കുന്നത്.ചെക് റിപ്പബ്ലിക്കിന്റെ 1918-ലെ സ്വാതന്ത്ര്യവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച പ്രദര്‍ശനവേളയില്‍ ജാന്‍ഓപ്പിള്‍റ്റണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് നാസി പട്ടാളത്തിന്റെ കൈയില്‍നിന്നും വെടിയേറ്റു. നവംബര്‍ 11-ന് അദ്ദേഹം മരിച്ചു.
നവംബര്‍ 15-ന് മൃതദേഹം സംസ്‌കരിച്ചു. അനേകം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആ ശവസംസ്‌കാരചടങ്ങ് നാസിവിരുദ്ധപ്രകടനത്തിലേക്കു നയിച്ചു. നാസിസൈന്യം 1200 വിദ്യാര്‍ത്ഥികളെ വിചാരണപോലും ചെയ്യാതെ കോണ്‍സെന്‍ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചു. ഒൻപത് വിദ്യാര്‍ത്ഥികളെ വിചാരണ പോലും ചെയ്യാതെ 1939 നവംബര്‍ 17-ന് വെടിവെച്ചു കൊന്നു. 1941 ല്‍ ലണ്ടനിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റസ് കൗണ്‍സിലാണ് ഈ ദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. പിന്നീടത് യൂറോപ്പിലെങ്ങും വിദ്യാര്‍ത്ഥി ദിനമായി തീര്‍ത്തു. ഏറെ താമസിയാതെ ഐക്യരാഷ്ട്രസഭയും മറ്റു പല രാജ്യങ്ങളും വിദ്യാര്‍ത്ഥിദിനം ആചരിച്ചു തുടങ്ങി.