പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി.

0
66

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി.  തിരുവനന്തപുരം ലോക്സഭാ മണ്ഡലം തെരെഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു.  പക്ഷെ സാഹചര്യം കാണുമ്പോൾ മനസ് മാറിയെന്നും ദേശീയ തലത്തിൽ ഒരു ഭരണമാറ്റം വരണമെന്നും തരൂർ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു.

മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി.

‘രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തെരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും’- അദ്ദേഹം പറഞ്ഞു.

ഇത്തവണ വലിയ വിജയപ്രതീക്ഷയാണുള്ളത്. കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റ് കിട്ടി. ഇത്തവണ അത് 20 ആകാനുള്ള സാധ്യതയുണ്ട്. ഡൽഹിയിൽ ജനങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കഴിവുള്ള മുന്നണി ഏതാണെന്ന് അവർക്കറിയാം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാര്യം എല്ലാവർക്കും അറിയാം. അവർക്ക് ഇത്തവണ കാര്യമായി വോട്ട് കൂടുമെന്ന് തോന്നുന്നില്ല. കോൺഗ്രസും മുന്നണിയിലെ മറ്റു പാർട്ടികളും ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാൽ ഇത്തവണയും വലിയ വിജയം തന്നെ ലഭിക്കുമെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here