ഓഗസ്റ്റ് 22 മുതൽ 24 വരെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. 22 മുതൽ 24 വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ടും 21 ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴയിൽ മലയോര സംസ്ഥാനങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഷിംലയിൽ തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ശനിയാഴ്ച മറ്റൊരു മൃതദേഹം കണ്ടെടുത്തതോടെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 88 ആയി.