മുതിർന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷനുമായിരുന്ന സോമൻ മിത്ര (78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ കോൽക്കത്തിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ഏതാനും ദിവസങ്ങളായി അദ്ദേഹം കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിത്രയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.
സോമൻ മിത്ര ദീർഘകാലം എം.എൽ.എയും എം.പിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ൽ പ്രഗതിശീൽ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസ് വിട്ട ചരിത്രമുള്ളയാളാണ് അദ്ദേഹം. 2009 മുതല്‍ 2014-വരെ ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂല്‍ എം.പിയായിരുന്നു. 2014-ല്‍ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ച് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി.