ഇന്ന് ദേശീയ പ്രക്ഷേപണ ദിനം. എല്ലാ വർഷവും ജൂലൈ 23 നാണ് രാജ്യത്തുടനീളം പ്രക്ഷേപണ ദിനം ആചരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ റേഡിയോ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
1927 ജൂൺ 23 നാണ് ബോംബെ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ഐബിസി) റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഈ ദിനം അടയാളപ്പെടുത്തുന്നതിനായി ഓൾ ഇന്ത്യ റേഡിയോ (ആകാശവാണി) ഡൽഹിയിൽ ക്രിയേഷൻ ഓഫ് ന്യൂ ഇന്ത്യ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മീഡിയം എന്നതിനെക്കുറിച്ച് ഒരു സിമ്പോസിയം നടത്തി.
1923-ല്‍ ബോംബെ റേഡിയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണ സേവനങ്ങള്‍ ആരംഭിച്ചത്.
1922-ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാണ് ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്, അതില്‍ ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബിന്റെ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു.
പിന്നീട് 1927ല്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ (ഐബിസി) ഒരു സ്വകാര്യ സ്ഥാപനമായി പ്രഖ്യാപിക്കുകയും രണ്ട് റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു. 1930 മാര്‍ച്ച് 1ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഐബിസി ഇടപെട്ട് പിരിച്ചുവിട്ടു.
അതിനുശേഷം പ്രക്ഷേപണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1930 ഏപ്രില്‍ 1ന് രണ്ട് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റെടുത്തത്. അങ്ങനെ ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് (ഐഎസ്ബിഎസ്) ആരംഭിക്കുകയും ചെയ്തു.
പിന്നീട് ഇത് 1936 ജൂൺ 8 ന് ഓൾ ഇന്ത്യ റേഡിയോ (എഐആർ) എന്നാക്കി മാറ്റി. 1957ൽ ആകാശവാണി ആയി. തുടർന്നാണ് റേഡിയോ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ജനപ്രീതി നേടുകയും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്തത്.
ബ്രിട്ടീഷ് രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ സമയത്ത് ഡല്‍ഹി, കല്‍ക്കട്ട, മദ്രാസ്, ബോംബെ, തിരുച്ചിറപ്പള്ളി, ലഖ്നൗ എന്നിങ്ങനെ ആറ് റേഡിയോ സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം 1977 ജൂലൈ 23ന് ചെന്നൈയില്‍ എഫ്എം സംപ്രേക്ഷണം ആരംഭിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടിയില്‍ ഇന്ത്യന്‍ റേഡിയോ വലിയ സ്വാധീനം ചെലുത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് റേഡിയോയും കോണ്‍ഗ്രസ് റേഡിയോയും സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യക്കാരെ ഉണര്‍ത്താന്‍ സഹായിച്ചു.
1971ലെ യുദ്ധത്തില്‍ അടിച്ചമര്‍ത്തുന്ന പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതില്‍ ആകാശവാണി നിര്‍ണായക പങ്കുവഹിച്ചു. ഇത് ദേശീയ പ്രക്ഷേപണ ദിനം 2022 നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സംഭവമായി മാറിയിരുന്നു.
ഇന്ന് ആകാശവാണിയിൽ ഇന്ത്യയിലുടനീളം സ്ഥിതിചെയ്യുന്ന 414 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. 23 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം നടത്തുന്നുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ് ആകാശവാണി.
ഇന്ന് സ്വകാര്യ റേഡിയോ മാധ്യമങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് ആകാശവാണി നേരിടുന്നത്. ടിവി ചാനലുകളുടെ കടന്നു വരവിനിടയിലും സാധാരണക്കാരന്റെ മാധ്യമമായി ഇന്നും അറിയപ്പെടുന്നത് റേഡിയോ തന്നെയാണ്.