കേരളത്തിൽ തീരെ മഴയില്ലാതെ ജൂൺ

0
92

പാലക്കാട്• ഇത്തവണ ജൂണിൽ മഴ വളരെയധികം കുറയുമെന്നു കാലാവസ്ഥാ വിദഗ്ധരുടെയും ഏജൻസികളുടെയും നിഗമനം. നാലു വർഷമായി ജൂൺ ആദ്യ ഘട്ടത്തിലും മാസം മെ‍ാത്തവും മഴയിൽ കാര്യമായ കുറവാണു രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്പെടുന്നതിന്റെ സൂചനയൊന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രവും മറ്റ് ഏ‍ജൻസികളും നൽകുന്നില്ല.

പരക്കെ മഴ പെയ്യാൻ അനുകൂലമായ ഘടകങ്ങൾ അന്തരീക്ഷത്തിൽ ഇല്ലെന്നാണു നിരീക്ഷണം. ജൂലൈ, ഒ‍ാഗസ്റ്റ് മാസങ്ങളിൽ ചില മേഖലങ്ങൾ കേന്ദ്രീകരിച്ച് അതിശക്തമായ മഴയ്ക്കുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. കടലിൽ കാർമേഘങ്ങളുണ്ടെങ്കിലും അതു പെയ്യിക്കാനാവശ്യമായ കാറ്റില്ല. മകയിരം, തിരുവാതിര ഞാറ്റുവേലകളുള്ള ജൂണിൽ മഴ തീരെ കുറഞ്ഞാൽ കാലവർഷത്തെ ആശ്രയിച്ചു നടക്കുന്ന കൃഷി താറുമാറാകും.

കേരളത്തിന്റെ വടക്കു ന്യൂനമർദപാത്തിയുടെ സൂചന ലഭിച്ചെങ്കിലും ഒറ്റ ദിവസം കെ‍ാണ്ട് അതു ദുർബലമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ജൂണിൽ മഴ കുറയുന്ന സ്ഥിതി രണ്ടു പതിറ്റാണ്ട് മുൻപ് തുടങ്ങിയതായി സംസ്ഥാന ദുരന്തനിവാരണ അതേ‍ാറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. ജൂണിൽ ശരാശരി 643 മില്ലീമീറ്റർ മഴ ലഭിക്കണം. 2000–2021 കാലയളവിൽ 13 തവണ അതുണ്ടായില്ല. എന്നാൽ പ്രളയമുണ്ടായ 2018ൽ 750 മില്ലീമീറ്റർ മഴ കിട്ടി. കാലവർഷം കഴിഞ്ഞ മാസം അവസാനം സംസ്ഥാനത്ത് എത്തിയതായി കേന്ദ്രകാലാവസ്ഥാകേന്ദ്രം പ്രവചിച്ചെങ്കിലും അതിനാവശ്യമായ ഘടകങ്ങൾ പൂർണമായിരുന്നില്ലെന്ന വാദമുയർന്നു. കാർമേഘം വലിതേ‍ാതിൽ ഉണ്ടായെങ്കിലും കാറ്റ് ശക്തമല്ലാത്തതിനാൽ മഴ പെയ്തില്ല.

കാലവർഷക്കാറ്റ് കേരളത്തിലെത്താതെ ലക്ഷ്വദീപിനേ‍ാടു ചേർന്നു കന്യാകുമാരി മുനമ്പ് കടന്നു പേ‍ാകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ അസം, ത്രിപുര മേഖലകളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണു കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡേ‍ാ.എം‍.ജി. മനേ‍ാജിന്റെ നിരീക്ഷണം. അസമിൽ അതിന്റെ ആഘാതം കൂടുതലുണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here