ടി.വി. സ്‌കറിയ ; കേരളത്തിലെ കുട മാഹാത്മ്യത്തിന്റെ സൃഷ്ടാവ് വിട വാങ്ങി

0
127

ആലപ്പുഴ: രണ്ടര പതിറ്റാണ്ടായി കേരളത്തിലെ കുട വ്യവസായ മേഖലയിൽ സുപ്രധാന പങ്കു വഹിച്ച പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുട നിര്‍മ്മാണ രംഗത്ത് കേരളത്തിന്റെ കീര്‍ത്തി ലോക വിപണിയിലെത്തിച്ച മഹത് വ്യക്തിയായിരുന്നു ടി.വി. സ്‌കറിയ. ജീവിതത്തിലെന്നും കുടമാത്രം സ്വപ്‌നം കാണുന്ന ടി.വി. സ്‌കറിയ എന്ന ബേബി ഇനി ഓർമ്മ മാത്രം. സെന്റ് ജോര്‍ജ്ജ്‌ കുടക്കമ്ബനിയെ പടുത്തുയര്‍ത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ്, രണ്ടാമത്തെ മകന്റെ പേരോടു കുടിയ കുടക്കമ്ബനിയായ ‘പോപ്പി’ ക്ക് രൂപം നൽകിയത്. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത്, കാസിം കരിം സേട്ടിന്റെ കുടനിര്‍മാണ കമ്ബനിയില്‍ ജോലിക്കാരനായ കുട വാവച്ചന്‍ എന്ന തയ്യില്‍ ഏബ്രഹാം വര്‍ഗീസില്‍ നിന്നാണ് അതിന്റെ തുടക്കം.

വാവച്ചന്‍ 1954 ആഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ്ജ്‌ കുടക്കമ്ബനി തുടങ്ങി. ബിസിനസ് വളർന്ന് പിന്നീട് സെന്റ് ജോര്‍ജിന്റെ പാരമ്ബര്യത്തില്‍ രണ്ടു ബ്രാന്‍ഡുകള്‍ വിടര്‍ന്നു. പോപ്പിയും ജോണ്‍സും. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിര്‍മാണ സംരംഭത്തിന്റെ കുലപതിയായ ജോര്‍ജ് ബേബിയെന്ന ടി.വി. സ്‌കറിയ കുട വാവച്ചന്റെ രണ്ടാമത്തെ മകനാണ്.

വിവിധ തരത്തിലും വര്‍ണത്തിലും, പല പ്രായക്കാര്‍ക്കും പല ആവശ്യങ്ങള്‍ക്കും പറ്റിയത് എന്ന രീതിയില്‍ ഇന്ന് 150 ല്‍പരം തരത്തിലുള്ള കുടകള്‍ പോപ്പി നിലവില്‍ വിപണിയിലിറക്കുന്നുണ്ട്. 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്‌ഐ നിബന്ധനകള്‍ തയാറാക്കിയത് സെന്റ് ജോർജ്ജ് കമ്ബനിയില്‍ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ചാണ്. ഗുണനിലവാരത്തിലും, വിലനിര്‍ണയത്തിലും കുടവിപണി മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെട്ടിരുന്നു. പോപ്പിയുടെ ഏജന്‍സിക്കായി കാത്തിരിക്കുന്ന 8900 ലധികം അപേക്ഷകര്‍ ശരിവയ്ക്കുന്നത് ഉല്‍പന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.

ഇന്ന് കേരളത്തിലെ കുട വ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡ് ആണ് പോപ്പി. കുടയുടെ രൂപഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചു. അച്ചടി ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ പോപ്പിക്കുടയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.

ആലപ്പുഴയിലെ പോപ്പിയുടെ കമ്ബനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക കുട ചൂടിയ ചെറിയ ശില്‍പ്പങ്ങളാണ്. ലോകമെമ്ബാടുമുള്ള യാത്രയില്‍ ബേബിച്ചന്‍ കുട ചൂടി നില്‍ക്കുന്ന ശില്‍പ്പങ്ങള്‍ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രമാണ് ഈ ശില്‍പ്പങ്ങള്‍.

മരണാനന്തര ചടങ്ങുകൾ ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ. മക്കള്‍: ഡെയ്‌സി, ലാലി, ഡേവിസ്. മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി

LEAVE A REPLY

Please enter your comment!
Please enter your name here