തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിന്‍െറ രണ്ടാമത്തെ കാമ്ബസിന് ആര്‍.എസ്.എസ് സൈദ്ധന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേര് :പ്രതിഷേധവുമായി ശശി തരൂര്‍ എം.പി.

0
76

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിന്‍െറ രണ്ടാമത്തെ കാമ്ബസിന് ആര്‍.എസ്.എസ് സൈദ്ധന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി.

 

‘രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിന്‍െറ രണ്ടാമത്തെ കാമ്ബസിന് ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്നാണ് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ്. ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം. അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു. അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചു.

 

ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി.ജെ.പിയുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്ലര്‍ ആരാധകന്‍ ഓര്‍മിക്കപ്പെടേണ്ടത് 1966ല്‍ വി.എച്ച്‌.പിയുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ “മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന” പരാമര്‍ശത്തിന്‍െറ പേരിലല്ലേ?’ -ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

കഴിഞ്ഞദിവസം സെന്‍ററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇതിന്‍െറ പേര് മന്ത്രി പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിന്‍െറ ഭാഗമായുള്ള കാമ്ബസിന് ആര്‍.എസ്.എസ് നേതാവിന്‍െറ പേരിടുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണിത്.  

LEAVE A REPLY

Please enter your comment!
Please enter your name here