ബൊളീവിയൻ സൈനിക വിമാനം തകർന്നുവീണു; 15 മരണം

0
32

ലാ പാസിനടുത്തുള്ള എൽ ആൾട്ടോയിലെ തിരക്കേറിയ അവന്യൂവിൽ പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ ബൊളീവിയൻ വ്യോമസേന ഹെർക്കുലീസ് വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

പ്രതികൂല കാലാവസ്ഥയ്ക്കിടെ സൈനിക വിമാനം തകർന്നുവീഴുകയയിരുന്നു, റോഡരികിലെ വാഹനങ്ങൾ ഇടിച്ചുകയറി വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രാദേശിക ടെലിവിഷൻ സംപ്രേഷണം ചെയ്ത വീഡിയോയിൽ തെരുവിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബൊളീവിയൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക സ്റ്റേഷൻ യൂണിറ്റെൽ, അപകടസമയത്ത് വിമാനം പുതുതായി അച്ചടിച്ച നോട്ടുകൾ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തു.

അപകടസ്ഥലത്ത് തടിച്ചുകൂടിയതും നിലത്ത് ചിതറിക്കിടക്കുന്ന കറൻസികൾ ശേഖരിക്കുന്നതുമായ രംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തെ പ്രാദേശിക അധികാരികൾ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വാട്ടർ ഹോസുകൾ ഉപയോഗിക്കുന്നതായും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. റോയിട്ടേഴ്‌സിന് ചിത്രങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം ബൊളീവിയയുടെ സെൻട്രൽ ബാങ്ക് മാധ്യമപ്രവർത്തകരെ അറിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അപകടത്തെത്തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. അപകടത്തിൽപ്പെട്ട വിമാനം തങ്ങളുടെ വിമാനക്കമ്പനിയിൽ പെട്ടതല്ലെന്ന് ബൊളീവിയയുടെ ദേശീയ വിമാനക്കമ്പനിയായ ബൊളീവിയാന ഡി അവിയാസിയോൺ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here