95 വര്‍ഷമായി ഇന്ത്യയുടെ ‘ഒറ്റമൂലി’, ഉപയോഗിക്കാത്തവര്‍ ഇല്ല;

0
37

ഇന്ത്യന്‍ വിപണികള്‍ കീഴടക്കിയ പച്ച ട്യൂബ്. എല്ലാത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇന്ത്യ കണ്ട ‘ഒറ്റമൂലി’. 95 വര്‍ഷം പാരമ്പര്യം. സ്വദേശി കരുത്തില്‍ ഇന്നും കുതിക്കുന്ന് പ്രസ്ഥാനം.

ആരോഗ്യ സംരക്ഷണത്തിന്, പ്രത്യേകിച്ച് ചര്‍ച്ച സംരക്ഷണത്തിന് വലിയ പ്രാധന്യം നല്‍കുന്ന ഒരു ജനതയാണ് ഇന്നുള്ളത്. മിക്ക ആളുകളും ഇന്നു ചര്‍ച്ച സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുക പലരെയും അമ്പരപ്പിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. യുവജനതയ്്ക്കിടയില്‍ 8 ഘട്ട- 10 ഘട്ട ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ വളരുന്ന സ്ഥിതിവിശേഷമാണുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഒറ്റമൂലിയായി നിലകൊള്ളുന്ന ഒരു ഉല്‍പ്പന്നം ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വായന തുടര്‍ന്നോളൂ…

ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല

95 വര്‍ഷത്തെ വലിയ അനുഭവ സമ്പത്തുള്ള ബോറോലിന്‍ ക്രീമിനെ പറ്റിയാണ് പറയുന്നത്. സ്വദേശി കരുത്തില്‍ കോടികണക്കിന് ആളുകളുടെ മനം കീഴടക്കിയ ഈ പച്ച ട്യൂബ് ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത ഒരു മുതിര്‍ന്ന തലമുറയുണ്ടാകില്ല. വര്‍ഷങ്ങളായി ചര്‍മ്മ സംരക്ഷണത്തിന് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഒരു ഒറ്റമൂലിയാണ് ബോറോലിന്‍. ഇന്നും പലരുടെയും ദിനചര്യയുടെ ഭാഗമാണ് ഈ ക്രീം. മുറിവുകള്‍, പൊള്ളല്‍, ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവ ഉപയോഗിക്കുന്നു. ഇന്ത്യയുടെ ചര്‍മ്മസംരക്ഷണ ക്ലാസിലെ ടോപ്പര്‍ ആണ് ഈ ഉല്‍പ്പന്നം എന്നു പറയാതെ വയ്യ.

ബോറോലിന്റെ കഥ

1929 ലാണ് ബോറോസില്‍ ബ്രാന്‍ഡിന്റെ ജനനം. കൊല്‍ക്കത്ത സ്വദേശിയായ ഗൗര്‍മോഹന്‍ ദത്തയുടെ ജിഡി ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ബോറോലിന്റെ പിന്നില്‍. അക്കാലത്ത് ഇന്ത്യയിലെ വിദേശ മരുന്നുകളുടെ ഇറക്കുമതിക്കാരനായിരുന്നു അദ്ദേഹം. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചോദനത്താല്‍ വിദേശ മരുന്നുകള്‍ക്ക് ഒരു ഇന്ത്യന്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എല്ലാത്തരം ചര്‍മ്മ തരങ്ങള്‍ക്കും പോഷണവും, രോഗശാന്തിയും വാഗ്ദാനം ചെയ്യുന്ന ശക്തവും, താങ്ങാനാവുന്നതുമായ ഒരു ക്രീം എന്നതായിരുന്നു ആശയം. അങ്ങനെ നീണ്ട കഠിന പ്രയത്‌നങ്ങളുടെ ഫലമായി ബോറോലിന്‍ ജന്മമെടുത്തു.

കടുത്ത മത്സരം

തുടക്കത്തില്‍ വിദേശ ബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത മത്സരം ബോറോലിന്‍ നേരിട്ടു. പുതിയ ഇന്ത്യന്‍ വേര്‍ഷനെ ഏറ്റെടുക്കാന്‍ പ്രാദേശിക ജനത വൈമനസ്യം കാണിച്ചു. എന്നാല്‍ അതുല്യമായ വില ഘടന ക്രമേണ ആളുകള്‍ ഏറ്റെടുത്തു. അങ്ങനെ രാജ്യത്തുടനീളമുള്ള വീടുകളിലേയ്ക്ക് ബോറോലിന്‍ കടന്നുകയറി. കശ്മീരിലെ തണുത്തപ്പത്തും, കേരളത്തിലെ കൊടും ചൂടിലും, എല്ലാ കാലാവസ്ഥയിലും എല്ലാത്തരം ചര്‍മ്മങ്ങളിലും ബോറോലിന്‍ പ്രവര്‍ത്തിച്ചു.

ചര്‍മ്മ സംരക്ഷണ വിപണിയില്‍ ഇന്നും ഒരു മികച്ച കളിക്ാരന്‍ ആണ് ബോറോലിന്‍. സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ദത്ത ഒരു ലക്ഷത്തിലധികം ക്രീം ട്യൂബുകള്‍ വിതരണം ചെയ്തതായി വ്യക്തമാക്കി. ഇത് സ്വാതന്ത്ര്യസമരവുമായുള്ള ബോറോലിന്റെ ബന്ധം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. ഇന്ത്യയ്ക്ക് പുറമേ തുര്‍ക്കി, ഒമാന്‍, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേയ്ക്ക് കടന്നുകയറാനും ബോറോലിനിന് സാധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018- 19 കാലയളവില്‍ കമ്പനിയുടെ വിറ്റുവരവ് 159.35 കോടി രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here