ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഇതിന് പിന്നാലെ വിവിധയിടങ്ങിൽ തപടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി ദേശീയ തലസ്ഥാന മേഖലയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
പട്‌ന ഉൾപ്പെടെ ബീഹാറിലെ പല പ്രദേശങ്ങളിലും സംസ്ഥാനത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.
നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്.
നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാങ്ങിൽ രാവിലെ 6:35 ന് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായി. ഈ തീവ്രത ശക്തമായി കണക്കാക്കപ്പെടുന്നു, ഇത് ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളതാണ്.
4.7, 4.9 തീവ്രതയുള്ള രണ്ട് തുടർചലനങ്ങൾ ഇതേ Xizang പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെ നഗരത്തിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായതായി ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഷിഗാറ്റ്‌സെ നഗരത്തിൻ്റെ 200 കിലോമീറ്ററിനുള്ളിൽ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്, ഇവയെല്ലാം ചൊവ്വാഴ്ച രാവിലെ ഉണ്ടായതിനേക്കാൾ ചെറുതായിരുന്നു.