മൃദംഗ വിഷന് സ്റ്റേഡിയം വിട്ട് നൽകിയതിൽ അട്ടിമറിയെന്നാരോപണം; വിജിലൻസിന് പരാതി

0
15

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൃദം​ഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം വിട്ടുനൽകിയതിൽ അഴിമതി ആരോപണം. അനുമതി നൽകുന്നതിനായി ഉന്നതരുടെ ഇടപെടലുണ്ടായെന്നാണ് റിപ്പോർട്ടുകൾ. അനുമതി നൽകിയത് സംബന്ധിച്ച രേഖകൾ വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടു. സംഭവത്തിൽ  നൃത്ത പരിപാടിക്കെതിരെ വിജിലൻസിലും പരാതി നൽകിയിട്ടുണ്ട്.

പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ഈ തീരുമാനം അട്ടിമറിച്ചാണ് പിന്നീട് സ്റ്റേഡിയം മൃദം​ഗവിഷന് വിട്ടുനൽകുന്നത്.  കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. കൊച്ചി സ്വദേശിയായ ചെഷയര്‍ ടാര്‍സന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്.

2024 ഓ​ഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദം​ഗവിഷൻ അപേക്ഷ സമർപ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടർന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്‍റെ എസ്റ്റേറ്റ് വിഭാ​ഗത്തിന് കൈമാറി.

025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുകയായിരുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാ​ഗത്തിൻ്റെ തീരുമാനം. ഫുട്ബോളിന് വേണ്ടി മാത്രം നൽകിയിരിക്കുകയാണ് സ്റ്റേഡിയം. ഈ അപേക്ഷ പരി​ഗണിക്കാനാവില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടർഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികൾ നടത്തുന്നത് ടർഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാ​ഗം കണ്ടെത്തിയതായി ജി.സി.ഡി.എ. രേഖകളിൽ പറയുന്നു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്. ഇത് മറികടന്ന് ചെയർമാൻ്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ  കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.

എന്നാൽ, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദം​ഗവിഷന് ലഭിച്ചത്. ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു നിരാക്ഷേപപത്രം ലഭിച്ചാൽ സ്റ്റേഡിയം നൽകാനാകുമെന്ന് ഒരു ഉടമ്പടിയുണ്ടാകുന്നു. അതിനുശേഷം എൻ.ഒ.സി. കിട്ടിയതായി കാണിച്ച് കാര്യങ്ങൾ വേ​ഗത്തിലാക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പൂർത്തിയായതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here