ബെയ്റൂട്ട്: സ്ഫോടന പരമ്പര ഉണ്ടായതിനു പിന്നാലെ ബെയ്റൂട്ടിന് സഹായവുമായി ലോകാരോഗ്യ സംഘടന. 500 പേർക്ക് അടിയന്തിര ചികിത്സ നൽകുന്നതിനാവശ്യമായ സാധനങ്ങളും 500 പേർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ സാധനങ്ങളും ലോകാരോഗ്യ സംഘടന ബെയ്റൂട്ടിലേക്ക് എത്തിച്ചു നൽകിയതായി റിപ്പോർട്ട്.
ലോകാരോഗ്യ സംഘടന വക്താവ് ഇനാസ് ഹമാം ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് ലെബനീസ് ആരോഗ്യമന്ത്രാലയംം ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെന്നും ആവശ്യമായ കൂടുതൽ സഹായങ്ങൾ ഇനിയും നൽകുമെന്നുംം ഇനാസ് ഹമാം പറഞ്ഞു.
ലൈബനനിലെ പ്രാദേശിക ഭരണകൂടവുമായി ലോകാരോഗ്യ സംഘടന പ്രതിനിധികൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.