കെഎസ്എഫ്ഇ കാസർഗോഡ്, മാലക്കല്ല് ശാഖയില്‍ നടന്നത് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രടറി ഇസ്മയലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ശാഖാ മാനോജര്‍ രാജപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്. അറസ്റ്റിലായ ഇസ്മിയിലിനെ കോടതി റിമാൻഡ് ചെയ്തു.
കെഎസ്എഫ്ഇ മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരം ഹാജരാക്കിയാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രടറി ഇസ്മയില്‍ ചിത്താരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇ മാലക്കല്ല് ശാഖാ മാനജര്‍ കെ ദിവ്യ രാജപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്.
ഇസ്മയിലും സ്ത്രീകളടങ്ങിയ എട്ടംഗ സംഘവും 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപയുടെ ചിട്ടി പിടിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹാജരാക്കിയിരുന്നത് വ്യാജരേഖകളാണെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ ഇസ്മയിലിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ നിന്നും ഒഴിവാകുവാന്‍ ഇസ്മായില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇസ്മായിലിനെ റിമാന്‍ഡ് ചെയ്തു.