ജയലളിതയുടെ വീട്ടിൽ 8,376 പുസ്തകങ്ങൾ; 4 കിലോ സ്വർണം, 601 കിലോ വെള്ളി, 11 ടിവി, 10 ഫ്രിഡ്‌ജ് . . .

0
95

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വീട്ടിൽ 8,376 പുസ്തകങ്ങൾ! തമിഴകത്തിന്റെ അമ്മയ്ക്ക് ആഭരണങ്ങളോടും വസ്ത്രങ്ങളോടും ഏറെ ഇഷ്ടമാണെന്നതിന് പുറമെ പുസ്തകങ്ങളോടും ഇഷ്ടമായിരുന്നെന്നു വെളിപ്പെടുത്തുന്ന കണക്കുകളാണിപ്പോൾ അവരുടെ വസതിയായിരുന്ന വേദനിലയത്തിൽ നിന്ന് പുറത്ത് വരുന്നത്.

പോയസ് ഗാർഡനിലെ വസതി സർക്കാർ സ്മാരകമാക്കുന്നതിനു മുന്നോടിയായി, ഇവിടത്തെ 32,721 വസ്തുക്കളുടെ പട്ടിക തയാറാക്കിയപ്പോഴാണു പുസ്തകക്കണക്ക് പുറത്തറി‌ഞ്ഞത്. 24,322 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ വിലയായി 68 കോടി രൂപ കോടതിയിൽ കെട്ടിവച്ചതിനു ശേഷമാണു സർക്കാർ ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.

ഇതിനെതിരെ ജയയുടെ സഹോദര പുത്രി ദീപ ജയകുമാർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ജയയുടെ പിന്തുടർച്ചാവകാശികൾ ദീപയും സഹോദരൻ ദീപക്കുമാണെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ജയയും തോഴി ശശികലയും ശശികലയുടെ ബന്ധുക്കളും ജോലിക്കാരുമായി ഒട്ടേറെപ്പേരാണു വേദനിലയത്തിൽ താമസിച്ചിരുന്നത്. അനധികൃത സ്വത്തുകേസിൽ ജയിലിലാണിപ്പോൾ ശശികല.

വേദനിലയത്തിലുള്ള മറ്റു വസ്തുക്കൾ:

  • സ്വർണം (14 ആഭരണങ്ങൾ): 4 കിലോഗ്രാം
  • വെള്ളി (867 ആഭരണങ്ങൾ): 601 കിലോ
  • ടിവി: 11 എണ്ണം
  • ഫ്രിജ്: 10 എണ്ണം
  • എസി: 38 എണ്ണം
  • ഫർണിച്ചർ: 556
  • അടുക്കള വസ്തുക്കൾ: 6,514
  • പൂജാ വസ്തുക്കൾ: 15
  • അടുക്കള റാക്കുകളും ഫർണിച്ചറും: 12
  • വസ്ത്രം, ചെരിപ്പ്, കർട്ടൻ, കിടക്ക വിരി: 10,438
  • ലാൻഡ്, മൊബൈൽ ഫോണുകൾ: 29
  • അടുക്കളയിലെ ഇലക്ട്രിക് സാധനങ്ങൾ: 221
  • മറ്റ് ഇലക്ട്രിക് വസ്തുക്കൾ: 251
  • മെമന്റോ: 394
  • ലൈസൻസ്, കോടതി രേഖകൾ, ഐടി സ്റ്റേറ്റ്മെന്റുകൾ: 653
  • സ്റ്റേഷനറി സാധനങ്ങൾ: 253
  • സ്യൂട്ട്കേസുകൾ: 65
  • സൗന്ദര്യവർക വസ്തുക്കൾ/മേക്കപ്പ്: 108
  • ക്ലോക്കുകൾ: 6
  • ഫോട്ടോസ്റ്റാറ്റ്, പ്രിന്റർ മെഷീൻ: 1 വീതം

LEAVE A REPLY

Please enter your comment!
Please enter your name here