യുഎസ് പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട്; പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ഇന്ന്.

0
94

യുഎസ് നിര്‍മ്മിത പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള കരാറിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്ക് ശേഷിയുള്ള 30 അമേരിക്കന്‍ പ്രിഡേറ്റര്‍ ഹൈ-ആള്‍ട്ടിറ്റിയൂഡ് ലോംഗ്-എന്‍ഡുറന്‍സ് ഡ്രോണുകള്‍ ഏറ്റെടുക്കുന്നതാണ് കരാര്‍. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ കരാര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പരിപാടിക്ക് ഉത്തേജനം നല്‍കുന്നതിനായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂണ്‍ 21 മുതല്‍ 24 വരെ നീളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് പ്രതിരോധ മന്ത്രാലയ യോഗം.

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരാറിന് അനുമതി നല്‍കാന്‍ ബൈഡന്‍ ഭരണകൂടം ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, പെന്റഗണ്‍, വൈറ്റ് ഹൗസ് എന്നിവ കരാറില്‍ പുരോഗതി കാണിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. ഈ ഡ്രോണുകള്‍ മൂന്ന് സേനകള്‍ക്കുമിടെയില്‍ തുല്യമായി വിതരണം ചെയ്യുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുക്കകയും വേണം.

ഈ MQ-9B SeaGuardian ഡ്രോണുകള്‍ — അമേരിക്കന്‍ ഊര്‍ജ്ജ-പ്രതിരോധ കമ്പനിയായ ജനറല്‍ ആറ്റോമിക്‌സ് നിര്‍മ്മിച്ചതാണ്. വളരെ ഉയരത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഡ്രോണുകള്‍ സ്‌ട്രൈക്ക് മിസൈലുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. അത് ഉയര്‍ന്ന കൃത്യതയോടെ ശത്രു ലക്ഷ്യങ്ങളെ മറികടക്കാന്‍ കഴിയും. നിലവില്‍ ഒരു അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത രണ്ട് പ്രെഡേറ്റര്‍ ഡ്രോണുകളാണ് ഇന്ത്യയിലുള്ളത്. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നാവികസേനയെ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here