തിരുവനന്തപുരത്ത് ലോക്ഡൗണ്‍ തുടരും. ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രമെന്ന് കളക്ടർ. സർക്കാർ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രം. സ്വകാര്യ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീരദേശത്തെ നിയന്തണങ്ങള്‍ ഓഗസ്റ്റ് ആറുവരെ തുടരും.
കേരളത്തില്‍ പരിശോധിക്കുന്ന മുപ്പത്തിയാറുപേരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പതിനെട്ടുപേരില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാകുന്നു.
ഇന്നലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളതും തിരുവനന്തപുരത്താണ്. ഇതിൽ കൂടുതൽ പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
സംസ്ഥാനത്ത് ആകെ 10,093 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,728 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. പുതുതായി 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ 486 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
വിവാഹച്ചടങ്ങുകളിലും മരണനാന്തരച്ചടങ്ങുകളിലും 20 പേരില്‍ കൂടാന്‍ പാടില്ല. കൂടിയാല്‍ തദ്ദേശസ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ബക്രീദ് ദിനത്തില്‍ പള്ളികളില്‍ പോയി പ്രാര്‍ഥിക്കാന്‍ നൂറുപേര്‍ക്കാണ് അനുമതി. ചെറിപള്ളികളില്‍ ആനുപാതികമായി ആളെ കുറയ്ക്കണം.
സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ എല്ലാ അകൗണ്ടുകളും പൊലീസ് നിരീക്ഷിക്കും . മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യിലൂടെ പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.