ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധം.

0
64

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധം. മഹേന്ദര്‍ഗഡില്‍ മൂന്നു ദിവസത്തെ പൊതു സംവാദ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സംഭവം. പൊതു സംവാദത്തിന്റെ അവസാന പരിപാടി സീമഹ ഗ്രാമത്തിലായിരുന്നു. അതിനിടെ, ഗ്രാമത്തിന് സബ് തഹസീല്‍ പദവി നല്‍കണമെന്ന് അവിടെയുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച മുഖ്യമന്ത്രി പരിപാടിക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തി ഗ്രാമത്തിന് സബ് തഹസില്‍ പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഡോങ്ഡയിലെത്തിയപ്പോഴാണ് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നത്.

ഗ്രാമവാസികളുടെ പ്രതിഷേധം

ഈ പരിപാടിക്ക് ശേഷം മുഖ്യമന്ത്രിക്ക് ഡോങ്ഡ ഗ്രാമത്തിലാണ് രാത്രി വിശ്രമിച്ചത്.ഡോങ്ഡക്ക് എന്തെങ്കിലും ഗുണപരമായ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഗ്രാമവാസികള്‍ സീമ ഗ്രാമത്തിന് സബ് തഹസില്‍ പദവി ലഭിച്ചതറിഞ്ഞ് മുഖ്യമന്ത്രിയുടെ സ്വീകരണം ബഹിഷ്‌കരിച്ചു. അവര്‍ രാത്രി തന്നെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഗ്രാമം മുഴുവന്‍ മുഖ്യമന്ത്രി താമസിക്കുന്ന വീടിനു മുന്നില്‍ തടിച്ചുകൂടി.മുദ്രാവാക്യം വിളിച്ചവരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതിനിടയില്‍ അട്ടേലി എം.എല്‍.എ സീതാറാം അവിടെയെത്തി ജനങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയെങ്കിലും അദ്ദേഹത്തിനെതിരെയും മുദ്രാവാക്യം വിളി തുടങ്ങി. പിന്നാലെ എത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി രാം വിലാസ് ശര്‍മ്മക്കെതിരെയും ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചു. സ്ഥിതി സംഘര്‍ഷഭരിതമായതോടെ ഗ്രാമം മുഴുവന്‍ പോലീസ് ക്യാമ്പായി മാറി. ഇതിനിടെ പ്രദേശവാസികള്‍ മുഖ്യമന്ത്രി താമസിക്കുന്ന വീട് വളഞ്ഞു.

മുഖ്യമന്ത്രിയുടെ ഉറപ്പ്

ഗ്രാമത്തിലെ സംഘര്‍ഷാന്തരീക്ഷം കണ്ട് സിഐഡി ഡിജിപി ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചു.ഇതിനിടെ മുഖ്യമന്ത്രി ഗ്രാമീണരില്‍ ചിലരെ സംസാരിക്കാന്‍ അകത്തേക്ക് വിളിച്ചു.ഏറെ നേരം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രിതന്റെ പ്രഖ്യാപനം മാറ്റി. അടുത്ത സന്ദര്‍ശനം അട്ടേലി മാണ്ഡി മണ്ഡലത്തിലായിരിക്കുമെന്നും സര്‍വേ നടത്തിയ ശേഷം ഉചിതമായ സ്ഥലം ഉപ-തഹസില്‍ ആക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ അടുത്ത സ്ഥലത്തേക്ക് പോകാന്‍ ഗ്രാമവാസികള്‍ അനുവദിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here